നേപ്പാൾ: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാൻ ഇത്തവണ എത്തുന്നത് അഞ്ഞൂറിലേറെ പര്‍വതാരോഹകരാണ്. നേപ്പാളില്‍ എവറസ്റ്റ് കയറുന്നതിനുള്ള സീസണ്‍ മെയ് രണ്ടാമത്തെ ആഴ്ചയാണ് തുടങ്ങുന്നത്. കോവിഡ് കേസുകൾ വര്‍ധിക്കുന്നതും മോശമായ കാലാവസ്ഥയും ഈ സീസണിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്. എങ്കിലും സാധാരണയിൽ കൂടുതല്‍ എവറസ്റ്റ് പെര്‍മിറ്റുകള്‍ നല്‍കേണ്ടി വരുമെന്ന് തന്നെയാണ് എവറസ്റ്റ് സമ്മിറ്റ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
2021 ല്‍ 409 എവറസ്റ്റ് പെര്‍മിറ്റുകളാണ് നേപ്പാൾ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയത്. 2022 ല്‍ ഇത് 325 ആയി കുറഞ്ഞിരുന്നു. യുക്രൈന്‍-റഷ്യ യുദ്ധം മൂലം ഈ രാജ്യങ്ങളില്‍ നിന്നും പര്‍വതാരോഹകര്‍ എവറസ്റ്റ് കീഴടക്കാൻ കഴിഞ്ഞ വര്‍ഷമെത്തിയിരുന്നില്ല. വിദേശികള്‍ക്ക് എവറസ്റ്റ് പെർമിറ്റ് എടുക്കുന്നതിന് മാത്രം ഏകദേശം 9 ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. എവറസ്റ്റ് കീഴടക്കുന്നതിന് ഒരു പര്‍വതാരോഹകന് വരുന്ന ആകെ ചെലവ് ഏകദേശം 40 ലക്ഷം മുതല്‍ 70 ലക്ഷം വരെയാണ്.
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…
സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…
പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി. മല്ലപ്പള്ളി സ്വദേശി ആദിത്യനെയാണ് കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ്…
തിരുവനന്തപുരം: പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ്…
കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…