തിരുവനന്തപുരം. ആവേശത്തിന്‍റെയും അഭിമാനത്തിന്‍റെയും അലകളുയര്‍ത്തി വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും. കണ്ടെയ്നർ റിപ്പൊസിഷണിംഗിന് ശേഷം രാവിലെ തന്നെ കപ്പൽ തുറമുഖം വിടും എന്നാണ് സൂചന. വ്യാഴാഴ്ചയാണ് കപ്പൽ തുറമുഖത്ത് നങ്കൂരം ഇട്ടത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കൂറ്റൻ കണ്ടെയ്നർഷിപ്പിന് വൻ വരവേൽപ്പാണ് കേരളം നൽകിയത്. 1930 കണ്ടെയ്നറുകൾ ഇറക്കി 607 കണ്ടെയ്നറുകൾ റീപോസിഷൻ ചെയ്താണ് നാലാം ദിനം സാൻ ഫെർണാണ്ടൊ മടക്കയാത്രയ്ക്ക് ഒരുങ്ങുന്നത്. കൊളംബോ തുറമുഖമാണ് ലക്ഷ്യസ്ഥാനം. വെള്ളിയാഴ്ച ക്രെയിനുകൾ ഇറക്കി മടങ്ങാനായിരുന്നു ആദ്യ ഷെഡ്യൂൾ. എന്നാൽ തുറമുഖത്തെ ആദ്യത്തെ അൺലോഡിങ് പ്രക്രിയ ആയതിനാൽ കപ്പലിന്റെ മടക്കയാത്ര വൈകുകയായിരുന്നു. സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങുന്നതോടെ ആദ്യ ഫീഡർഷിപ്പ് ചരക്കെടുക്കാൻ നാളെ എത്തും. മുംബൈ ഗുജറാത്ത് തുറമുഖങ്ങളിലേക്ക് കൊണ്ട്പോകാനുള്ള ചരക്കാണ് വിഴിഞ്ഞത്ത് ഇറക്കിയത്.
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…