ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ സർവകലാശാല ആശുപത്രിയിലും സമീപത്തെ അപ്പാർട്ട്‌മെന്റിലുമായി നടന്ന രണ്ട് വെടിവെപ്പിലായി ഒന്നിലധികം ആളുകൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
വെടിവയ്പ് നടന്ന ഇറാസ്മസ് മെഡിക്കൽ സെന്ററിന്റെ ഹെലിപാഡിന് കീഴിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിക്ക് സമീപത്തെ അപ്പാർട്ട്‌മെന്റിലാണ് മറ്റൊരു ആക്രമണം നടന്നത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തിൽ 32 കാരനായ ഒരാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്, രണ്ട് വെടിവയ്പ്പിലും ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്.
സർവകലാശാല ആശുപത്രിയിലെ ക്ലാസ് മുറിയിൽ സൈനിക വസ്ത്രം ധരിച്ച ഒരാൾ കൈത്തോക്കുമായി വെടിയുതിർക്കുകയായിരുന്നു.രണ്ടാമത്തെ സംഭവത്തിൽ വെടിയുതിർത്തയാളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്ത് വിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് റോട്ടർഡാം പോലീസ് പറഞ്ഞു. രണ്ട് സ്ഥലങ്ങളിലും തീപിടിത്തമുണ്ടായതായി പ്രാദേശിക അധികൃതർ അറിയിച്ചു. വെടിവയ്പ്പിനുള്ള കാരണം നിലവിൽ വ്യക്തമായിട്ടില്ല
കോഴിക്കോട് : ഏറാമലയിലെ ഷബ്‌നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…
മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…
ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan
ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak
എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…