മുംബൈ : ചലച്ചിത്ര-സീരിയൽ നടി തുനിഷ ശർമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മുംബൈ വസായിയിലെ ഭജൻലാൽ സ്റ്റുഡിയോയിൽ വൻ അഗ്നിബാധ. ആലിബാബ-ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയായിരുന്നു തുനിഷ ശർമയുടെ മരണം.
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഭജൻലാൽ സ്റ്റുഡിയോയിൽ വൻ അഗ്നിബാധയുണ്ടായതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമായത് . അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
അഞ്ചുമാസങ്ങൾക്ക് മുൻപാണ് തുനിഷയെ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ സഹതാരം ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകർന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്.
ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് കേസിൽ ജാമ്യം ലഭിച്ച ഷീസാൻ ഖാൻ ജാമ്യത്തിലിറങ്ങി. ചിത്രീകരണത്തിനായി വിദേശത്തുപോകാൻ ഷീസാനെ കോടതി അനുവാദം നൽകിയിരുന്നു. നിലവിൽ ഖത്രോം കേ ഖിലാഡി -സീസൺ 13 എന്ന റിയാലിറ്റി ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിലാണ് ഷീസാൻ ഖാൻ .
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…