തോട്ടപ്പള്ളി : വികസനം ജനന്മയ്ക്കു വേണ്ടിയാണ്. എന്നാൽ പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ ഒത്തിരി മധുരമുള്ള നൊസ്റ്റാൾജിക് ആയ ഓർമ്മകൾ ഇത്തരം വികസനകൾക്കായി നമ്മൾ ബലി കൊടുത്താതായി നമുക്ക് കാണാനാകും. ദേശീയപാത വികസനത്തിനായി ഒരുനാടിന്റെ പേരായി മാറിയ ദേശീയപാതയോരത്തെ ‘ഒറ്റപ്പന’ മുറിച്ചു മാറ്റാനൊരുങ്ങുകയാണ്. മുറിച്ചു മാറ്റാനുള്ള അനുമതി ആചാരപ്രകാരം ഭഗവതിയും യക്ഷിയും നൽകും. കുരുട്ടൂർ ക്ഷേത്രോത്സവം സമാപിക്കുന്ന അടുത്ത ബുധനാഴ്ചയ്ക്കു ശേഷമായിരിക്കും പന മുറിച്ചു മാറ്റുക. .
യാത്രക്കാർ തോട്ടപ്പള്ളി വഴിയോരത്തെ ഒറ്റപ്പന ലാൻഡ് മാർക്കായി കാണാൻ തുടങ്ങി പതിയെ അത് തന്നെ നാടിന്റെ പേരായി അതു മാറുകയായിരുന്നു ദേശീയപാത വികസനത്തിനു കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്തപ്പോൾ ഒറ്റപ്പനയും അക്കൂട്ടത്തിലായി.
പക്ഷേ കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം ഈ മാസം 8ന് സമാപിക്കുന്നതു വരെ അതു നീട്ടിവച്ചു. ഭഗവതിയുടെ തോഴിയായ യക്ഷി ക്ഷേത്രത്തിനു മുൻവശത്തുള്ള ഈ പനയിലാണു വസിക്കുന്നതെന്നാണു ഭക്തരുടെ വിശ്വസിക്കുന്നത്. ഉത്സവകാലങ്ങളിൽ ഒറ്റപ്പനയുടെ ചുവട്ടിൽ ഗുരുതിയും മറ്റു പൂജകളും നടത്തുന്നുണ്ട്.
ഇത്തവണയും ചടങ്ങുകളെല്ലാം നടക്കും. ശേഷം, ഒറ്റപ്പന മുറിക്കാൻ ദേവി, യക്ഷി, പനയിൽ അധിവസിക്കുന്ന പക്ഷിമൃഗാദികൾ എന്നിവരുടെ അനുമതി തേടി പരിഹാരക്രിയ നടത്തും. അവകാശികളായ ആദി സമൂഹത്തിൽപെട്ടവരായിരിക്കും പന വെട്ടിമാറ്റുക.
ദില്ലി : പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്.…
അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60…
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി കാനഡ. കാനഡയിൽ താമസിക്കുന്ന 22 കാരനായ…
ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…