ചെന്നെ: മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന് തഞ്ചാവൂര്‍ സ്വദേശിയും പി എ കെ പ്രവര്‍ത്തകനുമായിരുന്ന രാമലിംഗത്തെ വാഹനം തടഞ്ഞ് മകന്‍റെ കണ്‍മുന്നില്‍ വെട്ടിക്കൊന്ന കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. 18 പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യു എ പി എ ചുമത്തിയാണ് ചെന്നൈയിലെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളില്‍ 12 പേരെ എന്‍ ഐ എ അറസ്റ്റു ചെയ്തിരുന്നു. ആറ് പേര്‍ ഇനിയും പിടിയിലായിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് രാമലിംഗത്തിന് നേരെ ആക്രമണം ഉണ്ടായത്. മത പരിവര്‍ത്തനത്തെ എതിര്‍ത്തതിന്‍റെ പേരില്‍ എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ രാമലിംഗത്തെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. തുടര്‍ന്ന് ഫെബ്രുവരി അഞ്ചിന് സായുധ സംഘം രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഭീകരര്‍ രാമലംഗത്തിന്‍റെ രണ്ട് കൈകളും വെട്ടിമാറ്റി റോഡില്‍ തള്ളി.
എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ മതവിദ്വേഷം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളെയും മതംമാറ്റങ്ങളെയും രാമലിംഗം എതിര്‍ത്തിരുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലയെന്നും കുറ്റപത്രത്തില്‍ പറയുന്നു. തഞ്ചാവൂരിലെ തിരുവിടൈമരുതൂരിലെ പാക്കു വിനായകം ഗ്രാമവാസിയായിരുന്ന രാമലിംഗം കാറ്ററിങ്ങ്, പന്തല്‍ സര്‍വ്വീസ് എന്നിവ നടത്തിവരികയായിരുന്നു.
തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ തൃശ്ശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി.…
അന്ന് കിരീടം, ഇന്ന് സ്വർണ്ണ കൊന്ത! ലൂർദ് മാതാവിന് സുരേഷ് ഗോപിയുടെ സമ്മാനം |suresh gopi
ലോക നേതാക്കളെയും മാർപാപ്പയെയും കണ്ട് മോദി! |narendra modi| |g7summit|
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി 18ന് വാരണാസിയിൽ. തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള വാരണാസിയിലെ ആദ്യ സന്ദർശനമായതുകൊണ്ടുതന്നെ ഒരുക്കങ്ങൾ…
ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ്. ശബ്ദസന്ദേശത്തിലൂടെയാണ് ഭീകരർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്.…
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ ഇരയായവരെ രാജ്ഭവനില്‍ പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് നടപടിക്കെതിരെ വിമർശനവുമായി…