വാഷിങ്ടൺ: ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ചൈനയുള്‍പ്പെടെ ഒരു രാജ്യവും പാകിസ്ഥാനെ പിന്തുണച്ച് സംസാരിച്ചില്ലെന്ന് മുന്‍ പാക് നയതന്ത്രജ്ഞന്‍ ഹുസൈന്‍ ഹക്കാനി.
“ഇന്ത്യയുടെ വ്യോമാക്രമണത്തിനു ശേഷം ഒരു രാജ്യവും പാകിസ്ഥാനെ പിന്തുണച്ച് സംസാരിച്ചതു കണ്ടില്ല. പാകിസ്ഥാനെ പിന്തുണക്കുന്നതിന് പകരം ഇരു രാജ്യങ്ങളും സ്വയം നിയന്ത്രിക്കണമെന്നാണ് ചൈന പോലും പറഞ്ഞത്”, ഹുസൈന്‍ ഹക്കാനി പറയുന്നു.
“തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന സംസ്‌കാരം ഇനി ഒരു ലോക രാഷ്ട്രവും വെച്ച് പൊറുപ്പിക്കില്ല. പാകിസ്ഥാന്റെ തീവ്ര ദേശീയതാ വാദം ഈ ലോക കാഴ്ച്ചപ്പാടിനെ കണ്ടില്ലെന്ന് നടിക്കാം. പക്ഷെ അത് ഒരിക്കലും പാകിസ്ഥാന് ഗുണകരമാവില്ല. ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഇന്ത്യയ്‌ക്കൊപ്പമാണ്. പാകിസ്ഥാനില്‍ കടന്നാണോ ഇന്ത്യ ആക്രമണം നടത്തിയതെന്നതൊന്നും ഇവിടെ ബാധകമല്ല. അതിനാല്‍ ആക്രമം നടന്നുവെന്നത് അംഗീകരിക്കുകയും പ്രശ്‌നം കൂടുതല്‍ വഷളാക്കാതിരിക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യേണ്ടത്.
പാകിസ്ഥാനിലെ ജെയ്‌ഷെ ഭീകരവാദ ക്യാമ്പുകളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമ സേന ആക്രമണം നടത്തിയത്. മുന്നൂറ്റിയമ്പതോളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. 1971ലെ ഇന്ത്യ – പാക് യുദ്ധത്തിനു ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തുന്നത്.
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…