ഇടതുപക്ഷം കൂട്ടായി ഗവർണറെ വീഴ്ത്താൻ നോക്കുമ്പോഴും ഒരു പടി പിന്നോട്ടില്ലെന്ന് തെളിയിച്ച് മുന്നോട് പോയികൊണ്ടിരിക്കുകയാണ് ഗവർണർ . എന്നാൽ ഓരോ ദിവസം കഴിയും തോറും ഗവർണറെ പിന്താങ്ങി പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ് , ഇന്നലെ സുധകരൻ ഇന്ന് എംഎം ഹസ്സൻ അങ്ങനെ ഒരുതരായി ഗവർണർക്കു പിന്നിൽ അണിനിരന്നുകൊണ്ടിരിക്കുകയാണ് . ഇപ്പോൾ കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് നിയമനത്തിൽ ഗവർണറെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ഗവർണർ കൊടുത്ത ലിസ്റ്റിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം.എം ഹസൻ പറഞ്ഞു. ‘മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൊടുക്കുന്ന ലിസ്റ്റിൽ മാർക്സിസ്റ്റുകാർ മാത്രമേയുള്ളൂ. ഗവർണർക്ക് ഗവർണറുടെ വിവേചന അധികാരം ഉപയോഗിക്കാം. നമുക്ക് അതിനോട് യോജിക്കാം വിയോജിക്കാം. ഗവർണറുടെ അധികാരമാണത്. അത്തരമൊരു നിയമനമായിരുന്നു വൈസ് ചാൻസലറുടെ കാര്യത്തിലും ഗവർണർ നടത്തേണ്ടിയിരുന്നത്’- എം.എം ഹസൻ അഭിപ്രായപ്പെട്ടു. ഗവർണർ എല്ലാവരെയും നോമിനേറ്റ് ചെയ്യുന്നുവെന്നും സിപിഐഎം മാർക്സിസ്റ്റുകാര മാത്രമേ നോമിനേറ്റ് ചെയ്യുന്നുള്ളൂവെന്നും എം.എം ഹസൻ ആരോപിച്ചു. രണ്ടു പക്ഷവും പിടിക്കാൻ ഇല്ലെന്നും അവസാനം എം എം ഹസൻ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല സെനറ്റിൽ 18 പേരാണുള്ളത്. ഇതിൽ ഒൻപത് പേർ ബിജെപി പ്രതിനിധികളാണ്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് സെനറ്റിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകുന്നത്. സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് ബിജെപി അംഗത്തെ കൊണ്ടുവരാനാണ് ഒൻപത് ബിജെപി സെനറ്റ് അംഗങ്ങളെ ചാൻസലർ കൂടിയായ ഗവർണർ നോമിനേറ്റ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. ഗവർണർ പിണറായി സർക്കാരിനെതിരെ ഉന്നയിക്കുന്ന ഓരോ കാര്യങ്ങൾക്കു പിന്നിലെയും സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ് , ഗവർണർ ആണ് ശരിയെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി , അതാണ് നമ്മൾ കഴിഞ്ഞ ദിവസം കോഴിക്കോട് ഗവർണർക്കു പിന്നിൽ നിരന്ന ജനാവലിയിലൂടെ കേരളം കണ്ടത് . ജനങ്ങൾ ഒന്നിച്ച് പിണറായിക്കുനേരെ വിരൽ ചൂണ്ടുന്ന കാലം ഇനി വിദൂരമല്ല . പിണറയി നടത്തുന്ന നവകേരള സദസിനെക്കാൾ വരവേൽപ്പാണ് കഴിഞ്ഞാണ് ദിവസം ഗവർണർ ജനങ്ങളിലേക്ക് ഇറങ്ങിയപ്പോൾ കിട്ടിയത് ഏതൊരു തുടക്കം മാത്രമാണ്
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…
പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…
ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…
കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman