കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്തിൽ മുഖ്യ സൂത്രധാരൻ ഉടൻ പിടിയിലാകുമെന്ന് സൂചന. അറസ്റ്റിലായ പ്രതി സാബിത്ത് നാസറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് എൻ ഐ എ. രണ്ടു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ആദ്യം അറസ്റ്റിലായ പ്രതി സാബിത്തിനെ ചോദ്യം ചെയ്യലിനായി 13 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടുനല്കിയിട്ടുള്ളത്. ഈ 13 ദിവസം നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. എൻ ഐ എ, സി ബി ഐ സംഘങ്ങളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. രണ്ടാമത് പിടിയിലായ എടത്തല സ്വദേശി സജിത്ത് ശ്യാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മുഖ്യസൂത്രധാരനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. ഉടൻ ഇയാൾ പിടിയിലാകുമെന്നാണ് വിവരം. ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് സാബിത്ത് നാസറിനെ ചോദ്യം ചെയ്യുന്നത്. ഇയാളുടെ ഫോണിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇരകളാക്കപ്പെട്ടവരുമായും അവയവം സ്വീകരിച്ചവരുമായും പോലീസ് ആശയവിനിമയം നടത്തുന്നുണ്ട്.
സാബിത്ത് നാസറിന്റെ പണമിടപാടുകളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭ്യമാക്കാൻ ബാങ്കുകൾക്ക് പോലീസ് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് വഴിയാണ് ഇടപാടുകാർക്ക് പണം നൽകിയിട്ടുള്ളത്. ഹൈദരാബാദ്, ബംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളെ ഇയാൾ ഇറാനിലെത്തിച്ച് അവയവ കച്ചവടം നടത്തിയിട്ടുണ്ട്. ഫോണിൽ നിന്നാണ് സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…