ദില്ലി : സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടിലേറെ കാലം കടന്ന് പോയിട്ടും പാകിസ്ഥാനിലെ ജനങ്ങൾ അസന്തുഷ്ടരാണെന്നും വിഭജനം നടന്നത് ഒരു തെറ്റായ തീരുമാനമാണിതെന്ന് വിശ്വസിക്കുന്നുവെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. വിഭജനത്തിൽ ഇന്ത്യയിലെത്തിയവർ സന്തുഷ്ടരാണെന്നും എന്നാൽ പാകിസ്ഥാനിലുള്ളവർ സന്തുഷ്ടരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിപ്ലവകാരി ഹേമു കലാനിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘‘ഇന്ന് പാക്കിസ്ഥാനിലെ ആളുകൾ പറയുന്നത് ഇന്ത്യയുടെ വിഭജനം തെറ്റായിരുന്നു എന്നാണ്. ഇന്ത്യയിൽനിന്ന്, സംസ്കാരത്തിൽനിന്ന് വേർപെട്ടവർ, അവർ ഇപ്പോഴും സന്തുഷ്ടരാണോ? ഇന്ത്യയിൽ വന്നവർ ഇന്ന് സന്തുഷ്ടരാണ്. പക്ഷേ പാക്കിസ്ഥാനിൽ ഉള്ളവർ സന്തുഷ്ടരല്ല. 1947ൽ (വിഭജനത്തിന് മുൻപ്) ഭാരതമായിരുന്നു അത്. പിടിവാശി കാരണം ഭാരതത്തിൽനിന്ന് പിരിഞ്ഞുപോയവർ ഇപ്പോഴും സന്തുഷ്ടരാണോ?. അവിടെ വേദനയുണ്ട്. എന്നാൽ, ഇന്ത്യയിൽ സന്തോഷമുണ്ട്. ഭാരതം പാക്കിസ്ഥാനെ ആക്രമിക്കണം എന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ആ സംസ്കാരത്തിൽ ഞങ്ങൾ ഉൾപ്പെടുന്നില്ല. ഞങ്ങൾ സ്വയം പ്രതിരോധത്തിൽ ഉചിതമായ മറുപടി നൽകുന്ന സംസ്കാരത്തിൽ നിന്നുള്ളവരാണ്’’– അദ്ദേഹം പറഞ്ഞു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…