India

പോലീസിനെതിരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു !!പ്രതിഷേധക്കാരെത്തിയത് കമ്മ്യൂണിസ്റ്റ് ഭീകരൻ മാദ്വി ഹിദ്മയുവിന്റെ പ്ലക്കാർഡുകളുമായി; ദില്ലിയിലെ വായു മലിനീകരണത്തിനെതിരായ പ്രതിഷേധം വൻ വിവാദത്തിൽ

ദില്ലിയിലെ വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റില്‍ സംഘടിപ്പിച്ച പ്രതിഷേധം വൻ വിവാദത്തിൽ. പ്രതിഷേധക്കാര്‍ കമ്മ്യൂണിസ്റ്റ് ഭീകരൻ മാദ്വി ഹിദ്മയുടെ പ്ലക്കാര്‍ഡുകളുമായി എത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കോര്‍ഡിനേഷന്‍ ഫോര്‍ ക്ലീന്‍ എയര്‍ കമ്മിറ്റി എന്ന പേരിലാണ് ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിനിടെ മാദ്വി ഹിദ്മയുടെ അടക്കം ചിത്രമുള്ള പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. അവര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജെഎന്‍യുവിലെയും ദില്ലി സര്‍വകലാശാലയിളെയും വിദ്യാര്‍ത്ഥികളാണ് ഈ സമരത്തില്‍ പങ്കെടുത്തത്.

വായു മലിനീകരണത്തിന്റെ മറവില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തിലേക്ക് പ്രതിഷേധങ്ങളെ മാറ്റുന്നുവെന്നാണ് വിമര്‍ശനം. ഇത്തരത്തില്‍ ചില ‘ജെന്‍സി’ പ്രക്ഷോഭങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. സമരക്കാരെ ഒഴിപ്പിക്കാനെത്തിയ പോലീസിനെ ആക്രമിക്കുകയും പോലീസുദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച 15 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരില്‍ എഫ്‌ഐആര്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം ഇവരെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബര്‍ 18-ന് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാദ്വി ഹിദ്മ കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ (സിഎംസി) തലവനായിരുന്നു. 44-കാരനായ മാദ്വി ഹിദ്മയുടെ തലയ്ക്ക് ഒരുകോടിയാണ് ഈനാം പ്രഖ്യാപിച്ചിരുന്നത്. അടുത്തിടെ അനുയായികളിലൊരാളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹിദ്മയെ ലക്ഷ്യമിട്ടുള്ള നടപടി തുടങ്ങിയത്. ഛത്തീസ്ഗഡില്‍നിന്ന് പലായനം ചെയ്യുന്നതിനിടെ ആന്ധ്രാ പ്രദേശിലെ അല്ലൂരി സീതാരാമ ജില്ലയിലുള്ള മരേഡുമില്ലി വനത്തില്‍വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കും നേരെ നടന്ന 26 സായുധ ആക്രമണങ്ങളുടെ പേരിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. 76 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ 2010-ലെ ദന്തേവാഡ ആക്രമണം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ട 2013-ലെ ജിറാം ഘാട്ടി ആക്രമണം, 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2021-ലെ സുക്മ-ബിജാപൂര്‍ ആക്രമണം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

Anandhu Ajitha

Recent Posts

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

42 minutes ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

2 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

2 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

3 hours ago

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

4 hours ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

4 hours ago