ശ്രീനഗർ: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്. 10 സ്ഥലങ്ങളിലാണ് എൻഐഎ സംഘം ഒരേ സമയം പരിശോധനയ്ക്കായി എത്തിയത്. നിരോധിത ഭീകര സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന നാടക്കുന്നത്.
ജമ്മു കശ്മീരിൽ ഭീകര സംഘടനയുടെ നേതൃത്വത്തിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ഇവ നടപ്പിലാക്കാൻ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതേ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎയുടെ നിർണായക നീക്കം. ജമ്മു നഗരത്തിൽ ഗുജ്ജാർ നഗർ മേഖലയിലാണ് പരിശോധന. ഇതിന് പുറമേ കുൽഗാം ജില്ലയിലെ തരിഗാം, കഹ്രോത്ത് എന്നീ ഗ്രാമങ്ങളിലും പരിശോധന നടത്തി.
നിർണായക രേഖകൾ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ സംഘം പുറത്തുവിട്ടിട്ടില്ല. സമാന കേസുമായി ബന്ധപ്പെട്ട് ഇതിന് മുൻപും എൻഐഎ ജമ്മു കശ്മീരിൽ പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…
ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ…
എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..
കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…