ന്യൂഡൽഹി : നരേന്ദ്രമോദിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിന് ഇലക്ഷൻ കമ്മീഷൻ വിലക്കേര്‍പ്പെടുത്തില്ലെന്ന് സൂചന. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ചിത്രത്തിന് വിലക്കേർപ്പെടുത്താനുള്ള നീക്കമില്ലെന്ന് കമ്മീഷനിൽ നിന്നുള്ള ചിലരെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ എത്തുന്നത്. സെൻസർ ബോര്‍ഡാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ഇവർ പറയുന്നത്.
ഒമങ് കുമാർ സംവിധാനം ചെയ്ത പിഎം നരേന്ദ്രമോദി എന്ന ചിത്രം ഏപ്രിൽ അഞ്ചിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം ചിത്രത്തിന്റെ റിലീസിംഗ് തീയതി നീട്ടി വയ്ക്കുമോ അതോ സെന്‍സർ ബോർഡ് തീരുമാനത്തിന് വിടുമോ എന്നത് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും എത്തിയിട്ടില്ല.
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമങ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്രോയിയാണ് മോദിയായെത്തുന്നത്.
മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…
ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…
ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…