ABVP FOUNDATION DA
മലപ്പുറം: മലപ്പുറം മേൽമുറി പ്രിയദർശിനി കോളേജിലെ വിദ്യാർത്ഥികൾക്കെതിരായ പോപ്പുലർ ഫ്രണ്ട് അക്രമത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി എൻ.വി അരുൺ.
സംഭവത്തിൽ ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്ക് തർക്കങ്ങളിൽ പുറത്തു നിന്നെത്തിയ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇടപ്പെടുകയായിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി ഇവർ കോളേജിൽ കയറി വിദ്യാർത്ഥികൾക്കു നേരെ കത്തി വീശി അക്രമിക്കുകയും ചെയ്തു.
‘കോളേജിന്റെ സമാധാനന്തരീക്ഷം തകർത്ത് കലാപഭൂമിയാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമത്തിന്റെ തെളിവാണിതെന്ന്’ അദ്ദേഹം പറഞ്ഞു. മാത്രമല്ല എസ്ഡിപിഐ അക്രമങ്ങൾ തുടർക്കഥയായിട്ടും, കലാലയങ്ങളെ ചോരകളമാക്കി മാറ്റുന്ന, വിദ്യാർത്ഥികളുടെ ജീവനെടുക്കുന്ന ഈ ഭീകരവാദ സംഘടനയെ അമർച്ച ചെയ്യാൻ ശ്രമിക്കാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പസിൽ വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ അക്രമത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പോലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
അതേസമയം ഇന്ന് രാവിലെയായിരുന്നു സംഭവം. കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർഥികളും മേൽമുറി അങ്ങാടിയിൽ വെച്ച് വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു.
തുടർന്ന് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പ്രവർത്തകൻ ജുനൈദ് കത്തിയെടുത്ത് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തിയത്.
തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…
തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…
നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…
ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…
ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…