തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് വ്യാപകമായി പൊതുമുതൽ നശിപ്പിച്ചതിൽ പ്രതികളുടെ സ്വത്ത് വിവരം ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കുന്നതിന് വേണ്ടിയാണ് സ്വത്ത് വിവരം ശേഖരിക്കുന്നത്.
ഇതിന്റെ ഭാഗമായി കേസിൽ പ്രതികളായ 3785 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലുമെത്തി. പ്രതികളുടെ സ്വത്തുവിവരങ്ങൾ ജില്ലാ രജിസ്ട്രാർക്കു കൈമാറാനാണ് നിർദേശം.
ജില്ലാ രജിസ്ട്രാർ ഇത് രജിസ്ട്രേഷൻ ഐജിക്ക് കൈമാറും . ഓരോ പോലീസ് സ്റ്റേഷൻ പരിധികളിലും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക വെവ്വേറെയായി തഹസിൽദാർമാർക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫീസർമാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. പ്രതികളുടെ സ്വത്തുവിവരം ലഭിച്ച ശേഷം ഉടനടി റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കും.
ഹർത്താൽ ദിനത്തിലെ അക്രമത്തിലുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഇതിൽ കോടതിയിൽ മാപ്പ് പറഞ്ഞ സർക്കാർ റവന്യൂ റിക്കവറി നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് അറിയിക്കുകയും ചെയ്തു. നടപടികളിലെ പുരോഗതി കോടതിയെ ബോധിപ്പിക്കുന്നതിന് കേസ് 18 ന് വീണ്ടും പരിഗണിക്കും.
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…
ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!
ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…
ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…
അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...