കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുളള റാലിക്കിടെ വിളിച്ച മുദ്രാവാക്യം കാണാതെ പഠിച്ചതാണെന്ന് കുട്ടി. ആരും പഠിപ്പിച്ചതല്ല, ഇതേ മുദ്രാവാക്യം മുന്‍പും വിളിച്ചിട്ടുണ്ടെന്ന് കുട്ടി വ്യക്തമാക്കി.
സംഭവത്തില്‍ കുട്ടിയുടെ പിതാവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ അസ്‌ക്കര്‍ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മകനെ മുദ്രാവാക്യം വിളിപ്പിക്കാന്‍ പഠിപ്പിച്ചിട്ടില്ലെന്നാണ് അസ്‌ക്കര്‍ പൊലീസിനോട് പറഞ്ഞത്.
‘പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കാറുണ്ട്. മുദ്രാവാക്യം പ്രകടനങ്ങളില്‍ നിന്ന് കേട്ടുപഠിച്ചതാകാം. മുദ്രാവാക്യം ആര്‍ എസ് എസിനെതിരെയായിരുന്നു. ഒരു ഭാഗം മാത്രമാണ് പ്രചരിച്ചത്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല.’ അസ്‌ക്കര്‍ പറഞ്ഞു.
കുട്ടി യുവാവിന്റെ ചുമലിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അഭിഭാഷക പരിഷത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…
ഭാരതം മുന്നേറുന്നു ! ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം
വയനാട്: മാനന്തവാടി തലപ്പുഴയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ.…
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന്…
അന്തവും കുന്തവുമറിയാതെ ശാസ്ത്രലോകം കുഴങ്ങിയത് നീണ്ട 25 വർഷം ! ഒടുവിൽ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…