ലക്‌നൗ: മഹാകുംഭ മേളയുടെ മുന്നോടിയായി യുപിയിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പ്രയാഗ് രാജിലെ ക്ഷേത്രങ്ങളാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുക. ഇതിനായി ഭരദ്വാജ് ആശ്രമത്തിന്റെ പ്രവേശന കവാടം, ഇടനാഴി തുടങ്ങിയവയുടെ വികസനത്തിനായി 15.43 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, പ്രദേശത്ത് 13.57 കോടി രൂപയുടെ മറ്റ് നവീകരണ പ്രവർത്തനങ്ങളും നടത്തുന്നതാണ്.
നാഗ വാസുകി ക്ഷേത്രത്തിന് 5.43 കോടി, ദശാശ്വമേധാ ക്ഷേത്രത്തിന് 2.83 കോടി, മങ്കമേശ്വര ക്ഷേത്രത്തിന് 6.68 കോടി, ആലോപ്ശങ്കരീ ക്ഷേത്രത്തിന് 7 കോടി, പടിവ മഹാദേവ് ക്ഷേത്രത്തിന് 10 കോടി, പഞ്ച്കോസി പരിക്രമണ പാതയിൽ വരുന്ന ക്ഷേത്രങ്ങൾക്ക് 5 കോടി, കോട്ടേശ്വർ മഹാദേവ് ക്ഷേത്രത്തിന് 1.5 കോടി കല്യാണി ദേവി ക്ഷേത്ര വികസനത്തിന് 1 കോടി എന്നിങ്ങനെയാണ് തുക വിനിയോഗിക്കുക. ഇതിന് പുറമേ, സംഗമത്തിൽ സ്ഥിതി ചെയ്യുന്ന ബഡേ ഹനുമാൻജി ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ വൈദ്യുത ദീപാലങ്കാരത്തിനായി 1.04 കോടി രൂപയും ചെലവഴിക്കുന്നതാണ്. 2025-ലാണ് അടുത്ത കുംഭമേള നടക്കുക.
വൈക്കം സത്യാഗ്രഹവും ദേശീയ നവോഥാനവും | ദേശീയ സെമിനാർ | LIVE
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ…
ഭാരതത്തിന് ചരിത്രനേട്ടം !കുതിച്ച് ഉയർന്ന് ഓഹരി വിപണി|INDIA
അബുദാബി: സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…
ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…