തിരുവനന്തപുരം: നാളെ രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.
വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
മോദിയല്ല മൂന്നാം തവണയെന്ന് കടുത്ത മോദി വിരുദ്ധർ പോലും പറയുന്നില്ല
മുംബൈ : പതിനേഴുകാരൻ അമിത വേഗതയിൽ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ടു ഐടി എൻജിനീയർമാർ മരിച്ച കേസിൽ പതിനേഴുകാരന്റെ…
രാജ്യാന്തര അവയവ കച്ചവടക്കേസില്‍ പിടിയിലായ രണ്ട് പ്രതികകളെക്കൂടാതെ മുഖ്യ സൂത്രധാരൻ കൂടിയുണ്ടെന്ന നിഗമനത്തിൽ പോലീസ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ…
ബാർ കോഴ ആരോപണം സംസ്ഥാന സർക്കാരിനെതിരായ ആയുധമാക്കി മാറ്റി പ്രതിപക്ഷം.ബാർ കോഴയിൽ രണ്ട് മന്ത്രിമാർക്ക് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും…
മലയാളി യുവതി ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിനിയായ ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു…
നാല് വ_യ_സു_കാ_ര_ന്റെ പിറന്നാൾ കേക്കിൽ ഹ-മാ-സ് ഭീ_ക_ര_ൻ അ-ബു ഉ-ബൈ-ദ-യു-ടെ ചിത്രം!