ദില്ലി : പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ച് ഇന്ത്യ. പാക് സിനിമാ താരങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്ത്യ സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക് ചലച്ചിത്ര താരങ്ങളുടെയോ പ്രവര്‍ത്തകരുടെയോ ഒപ്പം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഏതെങ്കിലും സംഘടനകളോ വ്യക്തികളോ നിര്‍ബന്ധിച്ചതായി പരാതി ലഭിച്ചാല്‍ അവര്‍ക്കെതിരെയും അസോസിയേഷന് നടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്നും മറ്റെന്തും അതിനു ശേഷമേ ഉള്ളുവെന്നും അസോസിയേഷന് കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന് ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…