മൈസൂരു: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടക. സംസ്ഥാനത്ത് നിന്നെത്തുന്ന വിദ്യാർത്ഥികളിൽ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം എടുത്തത്. കോളേജുകളില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്കാണ് കര്‍ണാടക കടക്കുന്നത്.
ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കൊവിഡില്ല സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. ഇനി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ക്വാറന്റൈനിൽ കഴിയേണ്ടിവരും. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കൂടാതെ ക്യാമ്പസുകളിൽ കൂട്ടംകൂടാൻ അനുവദിക്കില്ല.
അതേസമയം മൈസൂരുവിലും രണ്ട് നഴ്‌സിംഗ് കോളേജുകളിലുമായി 62 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലനഹള്ളിയിലെ കാവേരി നഴ്‌സിംഗ് കോളേജിലും, ബന്നിമണ്ഡപയിലെ സെന്റ് ജോസഫ് നഴ്‌സിംഗ് കോളേജിലുമാണ് ഈ 62 കേസുകൾ. ആവശ്യമായ നടപടികൾ സ്വീകരിച്ചവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ബെംഗളൂരുവിലെത്തിയ കൊവിഡ് സ്ഥിരീകരിച്ച ആഫ്രിക്കൻ സ്വദേശികൾക്ക് അത് ഒമ്രികോൺ വകഭേദമല്ലെന്ന് പരിശോധനയിൽ വ്യക്തമായി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…