28 വർഷമായി കേരളം കാത്തിരിക്കുന്ന പദ്ധതിയാണ് ശബരി റെയിൽ പാത. ദശലക്ഷക്കണക്കിന് ഭക്തർ ഓരോ വർഷവും വന്നുപോകുന്ന തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് റെയിൽ സൗകര്യം ഒരുക്കുക എന്ന മലയാളിയുടെ ആഗ്രഹം മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതിനായി ഒരുക്കിയ പദ്ധതിയായ ശബരി റെയിൽ പാതയാകട്ടെ 1996 മുതൽ ചുവപ്പുനാടയിൽ കുരുങ്ങികിടക്കുകയാണ്. സംസ്ഥാന ഭരണകൂടത്തിന് ശബരിമല വികസനത്തിനോടുള്ള താൽപ്പര്യക്കുറവും ചില നിക്ഷിപ്ത താല്പര്യങ്ങളുമാണ് പദ്ധതി വൈകാൻ കാരണം. 1996 ൽ പ്രാഥമിക എഞ്ചിനീറിങ് സർവ്വേ നടത്തിയ പദ്ധതി 28 വർഷങ്ങൾക്ക് ശേഷവും പണിതുടങ്ങാൻ സാധിച്ചിട്ടില്ല. 98 ൽ റെയിൽവേ അംഗീകരിച്ച പദ്ധതി ഇന്നുവരെയും ജലരേഖയായി മാറി.
എന്നാൽ ശബരിമല തീർത്ഥാടകരെ സംബന്ധിച്ചിടത്തോളവും കേരളത്തെ സംബന്ധിച്ചിടത്തോളവും സന്തോഷകരമായ ഒരു വാർത്തയാണ് വരുന്നത്. മലയാളികൾക്ക് ഓണ സമ്മാനമായി മോദി സർക്കാരിന്റെ വമ്പൻ പദ്ധതി വരികയാണ്. ശബരി അതിവേഗ റെയിൽ പാതയ്ക്ക് അംഗീകാരം നൽകിയിരിക്കുകയാണ് റെയിൽവേ ബോർഡ്. ഇനി ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് നിമിഷങ്ങൾ കൊണ്ടെത്താം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഒന്നിന് പുറകെ ഒന്നായി പമ്പയിലേക്ക് കുതിക്കും. വെറും 17 മിനുട്ട് കൊണ്ട് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലെത്താം. ചെങ്ങന്നൂരിൽ നിന്ന് പമ്പ വരെ59.23 കിലോമീറ്റർ ദൂരമാണ് പുതിയ ശബരി പാത. 6450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്ത അഞ്ചു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 51 ട്രെയിനുകൾ ഒരേ സമയം കൈകാര്യം ചെയ്യാൻ സാധിക്കുന്ന അത്യാധുനിക അതിവേഗ ബ്രോഡ്‌ഗേജ് ഇരട്ട റെയിൽ പാതയാണ് ഈ പദ്ധതിയുടെ ഭാഗമായി വരിക. ചെങ്ങന്നൂർ, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ തുടങ്ങി അഞ്ചു സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉണ്ടാകുക.
അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ ദൂരമായിരുന്നു പഴയ ശബരി റെയിൽ പദ്ധതിക്ക് ഉണ്ടായിരുന്നത്. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി തുടങ്ങി പതിനാല് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. 98 ൽ അന്തിമാനുമതി ലഭിച്ച പദ്ധതി 2004 ആയപ്പോഴേയ്ക്കും പാരിസ്ഥിതിക അനുമതിയിൽ കുടുങ്ങി. പല പല കാരണങ്ങൾ കൊണ്ട് ചുവപ്പു നാടയിൽ കുടുങ്ങിയ പദ്ധതി അനന്തമായി നീണ്ടു. ശബരിമലയുടെ വികസനത്തിൽ താല്പര്യമുള്ളവർ ഈ പദ്ധതിക്കായി മുറവിളികൂട്ടിക്കൊണ്ടിരുന്നെങ്കിലും പദ്ധതി നടപ്പിലാക്കാൻ കേരളത്തിലെ പല രാഷ്ട്രീയപ്പാർട്ടികൾക്കും താല്പര്യമില്ലായിരുന്നു. കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തി പദ്ധതി നടപ്പിലാക്കാൻ ജനപ്രതിനിധികളും പരാജയപ്പെട്ടു.
ഈ സാഹചര്യത്തിലാണ് പുതിയ കാലഘത്തിന്റെ പദ്ധതിയായ അതിവേഗ റെയിൽ തന്നെ ,മോദി സർക്കാർ ഓണസമ്മാനമായി. കേരളത്തിന് നൽകിയിരിക്കുന്നത്. അത്യാധുനിക കോച്ചുകളിൽ അതിവേഗതയിൽ ഇനി ശബരിമല തീർത്ഥാടകർക്ക് യാത്രചെയ്യാം. അനുബന്ധ യാത്രാ സൗകര്യങ്ങൾ ഇനി ഈ പാതയിലൂടെ ഓടുന്ന ട്രെയിനുകൾക്കനുസരിച്ചായിരിക്കും വികസിക്കുക. ശബരിമല തീർത്ഥാടകർക്ക് വലിയ അനുഗ്രഹമായിരിക്കും ഈ പദ്ധതി. റെയിൽവേ ബോർഡ് അംഗീകരിച്ച പദ്ധതി ഇനി കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിക്കും. അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര മന്ത്രിസഭയാണ്. എങ്കിലും കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം ഒരു സാങ്കേതിക നടപടിക്രമം മാത്രമാണ്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…