തിരുവനന്തപുരം:തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയുടെ മൊഴികളിൽ തലസ്ഥാനത്തെ മറ്റ് ഇമാമുമാരെ കുറിച്ചും ലൈംഗിക ആരോപണങ്ങൾ അടങ്ങിയ വെളിപ്പെടുത്തലുകൾ ഉള്ളതായി സൂചന . പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ മാത്രമല്ല ഇവിടുത്തെ മിക്ക ഇമാമുമാരും തന്നെ വെല്ലുന്നവരാണെന്നാണ് പോലീസിന് നൽകിയ മൊഴി . തിരുവനന്തപുരത്തെ ചില ഇമാമുമാരുടെ പേര് സഹിതമാണ് ഷെഫീഖ് അൽ ഖാസിമി മൊഴി നൽകിയത് എന്നും അറിയാൻ കഴിയുന്നു .അതേ സമയം ചില എസ്ഡിപിഐ നേതാക്കൾ ഇമാമിനെ രക്ഷിക്കാൻ നീക്കം നടത്തുന്നതായും സൂചനയുണ്ട് .
ഇപ്പോൾ റിമാൻഡിലുള്ള ഇമാമിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും. കേസ് പോക്‌സോ നിയമമനുസരിച്ചു തന്നെ മുന്നോട്ടു കൊണ്ട് പോകാനാണ് പോലീസ് തീരുമാനിക്കുന്നത് .
മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അൽ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജിൽ നിന്നും കഴിഞ്ഞ ദിവസമാണ് പിടികൂടിയത് .
മുടിയും താടിയും മാറ്റിയ ഇമാം പുതിയ രൂപത്തിലാണ് ഒളിവിൽ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂർ, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്. ഇമാമിനെ തിരയുന്ന പ്രത്യേകസംഘത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്‌പി: ഡി.അശോകന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് സംഘമാണ് ഖാസിമിയെ പിടികൂടിയത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…