തിരുവനന്തപുരം : ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പ്രൊവിഡന്‍സ് ഫണ്ട് തുക ഓഹരി വിപണിയില്‍ നിക്ഷേപിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി വിവാദമാകുന്നു . ജീവനക്കാരുടെ അനുവാദത്തോടെയല്ല നിക്ഷേപം നടന്നിരിക്കുന്നതെന്നാണ് ആരോപണം. 4000 ജീവനക്കാരുടെ പിഎഫ് തുകയാണ് ബാങ്കില്‍ നിക്ഷേപിച്ചതായി പറയുന്നത്. പണം പിന്‍വലിച്ചത് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്താതെയെന്നും ആരോപണമുണ്ട്.
ഇത് കൂടാതെ 150 കോടി രൂപ മുടക്കി ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകള്‍ ദേവസ്വം ബോര്‍ഡ് വാങ്ങിയതായും പരാതി ഉയർന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പരാതിയുമായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30…
കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക്…
സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ശനിയാഴ്ച ജോലിസ്ഥലത്ത്…
തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവും…