Kerala

ജീവനക്കാരുടെ അനുവാദമില്ലാതെ പിഎഫ് തുക ഓഹരി വിപണിയില്‍ നിക്ഷേപിച്ചു ;ദേവസ്വം ബോര്‍ഡിന്റെ നടപടി വിവാദത്തിൽ

തിരുവനന്തപുരം : ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പ്രൊവിഡന്‍സ് ഫണ്ട് തുക ഓഹരി വിപണിയില്‍ നിക്ഷേപിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി വിവാദമാകുന്നു . ജീവനക്കാരുടെ അനുവാദത്തോടെയല്ല നിക്ഷേപം നടന്നിരിക്കുന്നതെന്നാണ് ആരോപണം. 4000 ജീവനക്കാരുടെ പിഎഫ് തുകയാണ് ബാങ്കില്‍ നിക്ഷേപിച്ചതായി പറയുന്നത്. പണം പിന്‍വലിച്ചത് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്താതെയെന്നും ആരോപണമുണ്ട്.

ഇത് കൂടാതെ 150 കോടി രൂപ മുടക്കി ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകള്‍ ദേവസ്വം ബോര്‍ഡ് വാങ്ങിയതായും പരാതി ഉയർന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പരാതിയുമായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

admin

Recent Posts

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ യൂണിറ്റില്‍ അച്ചടക്കനടപടി ! പത്തനാപുരത്ത് 14 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു സ്ഥലംമാറ്റം

മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30…

7 mins ago

നിർത്തിയിട്ടിരുന്ന കാറിൽ ലോറി ഇടിച്ചു കയറി ! കൊയിലാണ്ടിയിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം !

കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക്…

14 mins ago

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി !കോഴിക്കോട് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു !

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ശനിയാഴ്ച ജോലിസ്ഥലത്ത്…

1 hour ago