പ്രിയങ്കാ ഗാന്ധിയും റോബർട്ട് വാദ്രയും
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി നാമനിർദ്ദേശ പത്രിക നാമനിർദേശ പത്രിക സമർപ്പിച്ചത്. തൻ്റെ സ്വത്ത് വിവരങ്ങൾ പ്രിയങ്ക തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി. 12 കോടിയിലധികം രൂപയാണ് പ്രിയങ്കയുടെ ആകെ സ്വത്ത്. ഭർത്താവ് റോബർട്ട് വാദ്രയുടെയും സ്വത്ത് വിവരങ്ങൾ അവർ വെളിപ്പെടുത്തിയെങ്കിലും വലിയ വിവാദത്തിനാണ് അത് തിരികൊളുത്തിയത്. നാമനിർദേശ പത്രിക പ്രകാരം റോബർട്ട് വാദ്രയ്ക്ക് 39 കോടി രൂപയുടെ ജംഗമ സ്വത്തുക്കൾ ഉള്ളതായാണ് പറയുന്നത്. 27.64 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് സ്വത്തുക്കളും വാദ്രയ്ക്കുണ്ടെന്നും പത്രികയിൽ പറയുന്നു .
കഴിഞ്ഞ വർഷം മാർച്ചിൽ ആദായനികുതി വകുപ്പ് റോബർട്ട് വാദ്രയിൽ നിന്ന് 2010 നും 2021 നും ഇടയിൽ സമർപ്പിച്ച ഐടി റിട്ടേണുകളുടെ മൂല്യനിർണ്ണയ ഉത്തരവുകൾ പാസാക്കി 80 കോടി രൂപ ആവശ്യപ്പെട്ട് കടുത്ത നടപടി സ്വീകരിച്ചിരുന്നു.
ഒരു ദശാബ്ദത്തിലേറെയായി വാദ്ര തൻ്റെ യഥാർത്ഥ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് ഐടി വകുപ്പ് സംശയിച്ചതിനെ തുടർന്നാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു – ആവശ്യപ്പെട്ട തുകയിൽ വെളിപ്പെടുത്താത്ത വരുമാനത്തിൻ്റെ നികുതിയും പിഴയും പലിശയും ഉൾപ്പെടുന്നുവെന്നാണ് വിവരം .
വർഷങ്ങളായി വദ്രയുടെ വരുമാന പ്രഖ്യാപനങ്ങളിലെ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഉദാഹരണത്തിന്, 2023-24 ൽ അദ്ദേഹം വാർഷിക വരുമാനം പ്രഖ്യാപിച്ചത് 15.09 ലക്ഷം രൂപ മാത്രമാണ്, ആദ്യ രണ്ട് സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 9.35 ലക്ഷം രൂപയും 9.03 ലക്ഷം രൂപയുമാണ്.
പ്രിയങ്ക ഗാന്ധി അടുത്തിടെ നടത്തിയ ആദായനികുതി റിട്ടേണുകളിൽ വാദ്രയേക്കാൾ വളരെ കൂടുതൽ വരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാൽ അവരുടെ മൊത്തം ആസ്തി വാദ്രയുടെ അഞ്ചിലൊന്നിൽ താഴെ മാത്രമാണ്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി.
‘വ്യാജ ഗാന്ധിമാരിൽ’ നിന്ന് കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ സത്യവാങ്മൂലം അഴിമതിയുടെ ഏറ്റുപറച്ചിലാണെന്നും വ്യക്തമാക്കി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…