ശ്രീലങ്ക- ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ പ്രതിഷേധം നടന്നു. ഗാലെ സ്റ്റേഡിയത്തിന് മുന്നിലാണ് പ്രതിഷേധം നടന്നത്.ശ്രീലങ്കയുടെ മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ സനത് ജയസൂര്യ റോഷന്‍ മഹാനാമ എന്നിവര്‍ ജനങ്ങള്‍ക്കൊപ്പം സമരത്തില്‍ അണിനിരന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര കൊളംബോയിലെ പ്രതിഷേധത്തിന്റെ ഒരു വീഡിയോ പങ്കുവച്ചു: ”ഇത് ഞങ്ങളുടെ ഭാവിക്കുവേണ്ടിയാണ്.” എന്ന കുറിപ്പോടെയാണ് വീഡിയോ.പ്രക്ഷോഭവുമായി ജയസൂര്യ രണ്ട് ട്വീറ്റുകള്‍ കുറിച്ചു. ”
എപ്പോഴും ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ്. അധികം വൈകാതെ ഞങ്ങള്‍ വിജയം ആഘോഷിക്കും.’സമരം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ സിംഹാസനം വീണു. ജനശക്തി വിജയിച്ചു. ഇപ്പോള്‍ രാജിവെക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.” ആയിരക്കണക്കിന് ആളുകള്‍ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് പുറത്ത് മാര്‍ച്ച് ചെയ്തു.ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ശനിയാഴ്ച കൊളംബോ തലസ്ഥാനത്ത് വലിയ പ്രകടനങ്ങള്‍ നടത്താന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…