ആലപ്പുഴ: ആലപ്പുഴ ജില്ലയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് പോപുലർ ഫ്രണ്ട് നടത്തികൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ആര്‍.സന്ദീപ് വാചസ്പതി. ഇതിന്റെ ഭാഗമായാണ് ആയുധം കൈവശം വെച്ചുവെന്നാരോപിച്ച് മണ്ണഞ്ചേരിയില്‍ രണ്ടു ചെറുപ്പക്കാരെ തടഞ്ഞുവെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് പൊലീസിലേല്‍പ്പിച്ച നടപടി.
അര്‍ദ്ധരാത്രിയില്‍ പൊലീസിനെ വിവരം അറിയിച്ചതും ആയുധം കണ്ടെത്തി പൊലീസിന് നല്‍കിയതും അത് മാധ്യമങ്ങളിലെത്തിച്ചതും എല്ലാം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവർത്തകരായിരുന്നു. പിടിയിലായവരില്‍ നിന്നോ അവരുടെ വീടുകളില്‍ നിന്നോ ആയുധം കണ്ടെത്തിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചൂണ്ടിക്കാണിച്ച ചതുപ്പില്‍ നിന്നാണ് പൊലീസ് ആയുധം കണ്ടെത്തിയത്. ഇതാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്ന് ആയുധം പിടിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്നത്.
ഒടുവില്‍ ഈ കള്ളക്കഥയുടെ അടിസ്ഥാനത്തില്‍ നിരപരാധികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ഇത് ഞെട്ടിക്കുന്നതാണ്. മതതീവ്രവാദികള്‍ ഒരുക്കുന്ന തിരക്കഥയ്ക്കനുസരിച്ച് വേഷം കെട്ടുന്നവരായി പൊലീസ് മാറരുത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങളും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടുകയും നാടിന്റെ സമാധാന അന്തരീക്ഷം നഷ്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…