കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോളില്‍ വിജയപാത തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം. ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബിഹാറിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കേരളം നിലംപരിശാക്കിയത്. നിജോ ഗില്‍ബര്‍ട്ട് ഇരട്ട ഗോളുകളുമായി മത്സരത്തിൽ തിളങ്ങി.
24-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഗോളില്‍ കേരളം ലീഡെടുത്തു. നിജോ എടുത്ത ഫ്രീ കിക്ക് ഗോളാകുകയായിരുന്നു. പിന്നാലെ 27-ാം മിനിറ്റില്‍ നിജോയുടെ ഷോട്ട് ബോക്‌സില്‍ ബംഗാള്‍ താരം രാഹുല്‍ യാദവിന്റെ കൈയില്‍ തട്ടിയതിന് കേരളത്തിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്ക് വലയിലെത്തിച്ച് 28-ാം മിനിറ്റില്‍ നിജോ കേരളത്തിന്റെ ലീഡുയര്‍ത്തി.
70-ാം മിനിറ്റിലാണ് കോര്‍ണറില്‍ കിക്കിൽ നിന്ന് ബിഹാര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. 81-ാം മിനിറ്റില്‍ വിശാഖ് മോഹന്‍ കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി. 85-ാം മിനിറ്റില്‍ അബ്ദു റഹീം കേരളത്തിന്റെ നാലാമത്തതും മത്സരത്തിലെ അവസാനത്തെയും ഗോൾ നേടി ലീഡുയർത്തി .
കേരളം രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഞായറാഴ്ച ആന്ധ്രാപ്രദേശുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma
തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…
മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…
സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage