സൗദിഅറേബ്യ- സൗദിയിലെ ആരാംകോ എണ്ണപ്ലാന്റുകളില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പറഞ്ഞു.
ശനിയാഴ്ച രാവിലേ നാലുമണിയോടെയായിരുന്നു സൗദിയില്‍ ആക്രമണമുണ്ടായത്. സൗദിയുടെ കിഴക്കന്‍ മേഖലയായ ദമാമിനടുത്ത അബ്ഖുയൈഖ്, ഹിജ്റാത് ഖുറൈയ്സ് എണ്ണപ്പാടം എന്നിവിടങ്ങളിലായിരുന്നു ബോംബുകള്‍ ഘടിപ്പിച്ച പത്തു ഡ്രോണുകള്‍ ഉപയോഗിച്ച് യെമന്‍ ഹൂതി വിമതര്‍ ആക്രമണം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ശുദ്ധീകരണശാലയായിരുന്നു സൗദിയിലുള്ള അബ്ഖുയൈഖ് ആരാംകോ എണ്ണശുദ്ധീകരണശാല.
യെമനിലെ ഈ വിമതഗ്രൂപ്പുകള്‍ക്ക് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും പറയുന്നത്. ഈ ആക്രമണത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നിരുന്നു തിങ്കളാഴ്ച എണ്ണവിലയില്‍ പത്തു ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായത്.
അമേരിക്കയിലെ അനേകം മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും ഇറാന്‍ ആണ് ഈ ആക്രമണത്തിനു പിന്നിലെന്ന് പരസ്യപ്രസ്താവനയിറക്കിയിരുന്നു. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ ഉള്‍പ്പെടെ ഇറാനെതിരേ ശക്തമായ പ്രസ്താവനയിറക്കിയിരുന്നു. അതിനു ശേഷമാണ് ഇറാാനെതിരേ അമേരിക്കന്‍ പ്രസിഡന്റ് തന്നെ മുന്നോട്ടുവന്നത്. സൌദി അറേബ്യയ്‌ക്കൊപ്പം യു എ ഇ, ബഹ്റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും ഇറാനെതിരേ പ്രസ്താവനയിറക്കിയിരുന്നു.
ഈ ആക്രമണത്തിനെതിരേ തിരിച്ചടിയ്ക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ടെന്നും ആ മാര്‍ഗ്ഗങ്ങള്‍ പരിശോധിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഞങ്ങള്‍ സൌദി അറേബ്യയുടെ മറുപടിയ്ക്കായി കാത്തിരിയ്ക്കുകയാണ്. ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ഇറാന്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. യെമനിലെ വിമതര്‍ സൗദിയുടെ ആക്രമണങ്ങള്‍ക്കെതിരേ തിരിച്ചടിച്ചതാണെന്നും ഇറാന് അതില്‍ ഒരു പങ്കുമില്ലെന്നുമാണ് ഇറാന്റെ ഭാഷ്യം.
ശക്തമായ നടപടികളുമായി അമേരിക്ക മുന്നോട്ടുപോവുകയാണെങ്കില്‍ മറ്റൊരു ആഗോളചേരിതിരിവാകുമുണ്ടാവുകയെന്നും, ഈ വിഷയത്തില്‍ റഷ്യ എന്ത് നിലപാടെടുക്കും എന്നതിനെ ആശ്രയിച്ച് പ്രശ്‌നങ്ങള്‍ കൂടൂതല്‍ ഗുരുതരമാകാന്‍ സാദ്ധ്യതയുണ്ടെന്നും നയതന്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അടുത്ത കാലത്ത് സിറിയയില്‍ റഷ്യയും ഇറാനും പഴയകാല വൈരം മാറ്റിവച്ച് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. മാത്രമല്ല ഇറാനും റഷ്യയുമായി അടുത്തിടെ നല്ല കച്ചവടബന്ധങ്ങളുമുണ്ട്. എന്നാല്‍ റഷ്യയും ഇറാന്റെ എക്കാലത്തേയും ശത്രുവായ ഇസ്രേയലുമായും നല്ല ബന്ധമാണുള്ളത്.
അമേരിക്ക സൈനികനടപടിയിലേക്ക് പോവുകയാണെങ്കില്‍ ഈ ചേരിതിരിവുകളെല്ലാം നിര്‍ണ്ണായകമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…