എബോള രോഗ ഭീതിയിൽ വലയുന്ന മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്ന് ദാരുണമായ മറ്റൊരു വാർത്ത. എബോള പ്രതിരോധ മരുന്നിന്റെ വിലയായി സ്വന്തം ശരീരം തന്നെ നൽകേണ്ട ഗതികേടിലാണ് രോഗബാധിതരായ ഇവിടത്തെ സ്ത്രീകൾ. ലൈംഗിക വേഴ്ചക്ക് അനുവാദം നൽകുന്ന സ്ത്രീകൾക്ക് തൊഴിലും വാഗ്ദാനം ചെയ്യുന്നുണ്ട്. എബോള പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില മുൻനിര സന്നദ്ധ സംഘടനാ പ്രവർത്തകരാണ് സ്ത്രീകളെ ലൈംഗിക വേഴ്ചക്കായി ചൂഷണം ചെയ്യുന്നത്. എന്നാൽ ആരോഗ്യ വകുപ്പിന് ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചാൽ ഉടനടി നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എബോള ബാധിതരായ സ്ത്രീകൾ കോംഗോയിൽ ഭീതിദമായ ഒറ്റപെടലാണ് നേരിടുന്നത്. സമൂഹത്തിൽ നിന്നുള്ള ഒഴിവാക്കൽ സഹിക്കാനാവാതെയാണ് മിക്ക സ്ത്രീകളും ലൈംഗിക വേഴ്ചക്ക് സമ്മതം മൂളുന്നത്. എന്നാൽ വൈറസ് രോഗമായ എബോള ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.1976–ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗം ആദ്യമായി കാണപ്പെട്ടത്. 2014-ൽ എബോള രോഗം ബാധിച്ച് അഞ്ഞൂറോളം പേര് കോംഗോയിൽ മരിച്ചിരുന്നു.
മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…
എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…
സ്വകാര്യമാണ് യാത്ര എന്നു വിശദീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ നിലയില്‍ അദ്ദേഹത്തിന്റെ യാത്രയില്‍ ഊഹാപോഹങ്ങള്‍ക്ക് ഇട നല്‍കാതിരിക്കുന്നതായിരുന്നു ഉചിതം.…
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ച്…
'ഇതുവരെ പാക്കിസ്ഥാനിലെ ചില തീ-വ്ര-വാ-ദ നേതാക്കളാണ് പക്കല്‍ ആ-റ്റം-ബോം-ബു-ണ്ടെ-ന്ന് പറഞ്ഞിരുന്നത് . എന്നാല്‍ ഇപ്പോള്‍, ഇന്‍ഡി മുന്നണിയുടെ മുതിര്‍ന്ന നേതാവും…
കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹപാഠിയുടെ സഹോദരന്റെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ…