തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അര്‍ജുനടക്കമുള്ളവരെ തേടിയുള്ള ദൗത്യത്തിനായി കൂറ്റൻ ഡ്രഡ്ജർ എത്തിക്കും. ഇന്ന് അങ്കോലയിൽ ചേർന്ന ഉന്നത സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഗോവയിൽ നിന്ന് ജലമാർഗമാകും കൂറ്റൻ ഡ്രഡ്ജർ എത്തിക്കുക. തിങ്കളാഴ്ചയോടെ ഡ്രഡ്ജർ ഗംഗാവലിയിൽ എത്തിക്കാനാകും എന്നാണ് കരുതുന്നത്. 50 ലക്ഷം രൂപയാണ് ഇതിന് ചെലവ് വരുക. കൂറ്റൻ മരങ്ങളും കല്ലുകളും അടിഞ്ഞു കൂടി കിടക്കുന്നതിനാൽ തെരച്ചിൽ ബുദ്ധിമുട്ടാണെന്ന് നീന്തൽ വിദഗ്ദർ നേരത്തെ അറിയിച്ചിരുന്നു. ഇവ നീക്കം ചെയ്താലേ വ്യക്തമായ തെരച്ചിൽ നടത്താൻ സാധിക്കൂ.
അതേസമയം നേവിയുടെ ഡൈവർമാർ നടത്തിയ തെരച്ചിലിൽ അർജുന്റെ ലോറിയിൽ തടി കെട്ടാൻ ഉപയോഗിച്ചിരുന്ന കയർ കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…