എസ്.എസ്.എൽ.സി. പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയം ഏപ്രിൽ അഞ്ചിന് ആരംഭിക്കും. മേയ് രണ്ടാംതീയതി അവസാനിക്കുന്നവിധത്തിൽ രണ്ടുഘട്ടമായാണ് മൂല്യനിർണയം.
ആദ്യഘട്ടം ഏപ്രിൽ അഞ്ചിനാരംഭിച്ച് 13-ന് അവസാനിക്കുകയും രണ്ടാംഘട്ടം 25-ന് ആരംഭിച്ച് മേയ് രണ്ടിന് അവസാനിക്കുകയുംചെയ്യും. 14 ദിവസമാണ് മൂല്യനിർണയം നടക്കുക. 9.30 മുതൽ 4.30 വരെയാണ് ക്യാമ്പ്. 9.30 മുതലും 1.30 മുതലും രണ്ടരമണിക്കൂർ മൂല്യനിർണയവും അതിനുശേഷം അരമണിക്കൂർ മാർക്ക് ടാബുലേഷനുമാണ്. ഇതിനിടയിൽ 12.30 മുതൽ 1.30 വരെ ഇടവേളയാണ്. നിശ്ചയിച്ച സമയം മുഴുവൻ മൂല്യനിർണയത്തിന് വിനിയോഗിക്കണം. മൂല്യനിർണയം വേഗത്തിൽ പൂർത്തിയാക്കി പുറത്തിറങ്ങി നടക്കുന്നവർക്കെതിരേ കർശന നടപടിക്കും ശുപാർശയുണ്ട്.
ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ 36 ഉത്തരക്കടലാസും രണ്ടരമണിക്കൂർ ദൈർഘ്യമുള്ളവയുടെ 24 ഉത്തരക്കടലാസുമാണ് ഒരുദിവസം മൂല്യനിർണയം നടത്തേണ്ടത്. ബാലാവകാശ കമ്മിഷന്റെ ഉത്തരവുള്ളതിനാൽ പെൻസിൽ ഉപയോഗിച്ചുമാത്രമേ മൂല്യനിർണയം നടത്താവൂ.ക്യാമ്പുകളിൽ മൊബൈൽഫോൺ ഉപയോഗത്തിന് വിലക്കുണ്ടാകും.
കണ്ണീരോടെയല്ലാതെ ഈ കഥ നിങ്ങൾക്ക് കേൾക്കാനാകില്ല ! മക്കളുടെ വിശപ്പകറ്റാൻ ഏറ്റവും വിരൂപിയായ സ്ത്രീ എന്ന പേര് സ്വീകരിക്കേണ്ടി വന്ന…
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…