സംസ്ഥാനത്ത് തെരുവ്നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. വളരെ ഭയത്തോടുകൂടിയാണ് എല്ലാവരും ഇപ്പോൾ പുറത്തിറങ്ങുന്നത്. നായയുടെ കടിയേറ്റാല്‍ പേവിഷബാധയുണ്ടാകുന്നു. നായയുടെ ഉമിനീരിലൂടെ മനുഷ്യശരീരത്തിലെത്തുന്ന വൈറസ് മാരകമാണ്.
പേവിഷബാധയില്‍ നിന്ന് മുക്തി നേടാനുള്ള മരുന്നുകള്‍ ഇല്ല. എന്നാല്‍, കൃത്യമായ ചികിത്സയിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയും. അതിനായി, നായ കടിച്ചാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷകളും ആശുപത്രിയിലെ ചികിത്സയും എന്താണെന്ന് അറിയണം.
വീട്ടില്‍ വളര്‍ത്തുന്ന നായ ആണെങ്കിലും തെരുവുനായ ആണെങ്കിലും കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. ഒഴുകുന്ന വെള്ളത്തില്‍ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാന്‍. ആന്റിബാക്ടീരിയല്‍ സോപ്പ് തന്നെ വേണമെന്നില്ല. കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പ് മതി. ചെറിയ മുറിവാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാന്‍ സഹായിക്കും.
മുറിവ് വൃത്തിയാക്കി കഴിഞ്ഞാല്‍ കടിയേറ്റ വ്യക്തിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കണം. ചെറിയ മുറിവാണെങ്കില്‍ പോലും നിര്‍ബന്ധമായും വൈദ്യസഹായം തേടണം. മുറിവ് വൃത്തിയാക്കുന്നത് ഒരിക്കലും വാക്‌സിനേഷന്‍ എടുക്കുന്നതിനു പകരമാകില്ല.
കടിയേറ്റ ഭാഗം ബാന്‍ഡേജ് പോലുള്ളവ കൊണ്ട് കെട്ടിവയ്ക്കണമെന്നില്ല. മുറിവ് തുറന്ന രീതിയില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുക. മുറിവില്‍ നിന്നുള്ള രക്തസ്രാവം അഞ്ച് മിനിറ്റു കൊണ്ടു തന്നെ നിലയ്ക്കും എന്നാല്‍ ചിലരില്‍ രക്തസ്രാവം കൂടുതല്‍ നേരം നീണ്ടുനില്‍ക്കാറുണ്ട്. ഇത്തരക്കാരുടെ മുറിവില്‍ നല്ല വൃത്തിയുള്ള തുണിയോ മറ്റോ കൊണ്ട് അമര്‍ത്തി പിടിക്കുക.
പേവിഷബാധയെ തടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വാക്‌സിനേഷന്‍. വീട്ടിലെ നായയോ തെരുവ് നായയോ ആണെങ്കിലും എത്രയും പെട്ടെന്നു വാക്‌സിനേഷന്‍ എടുക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഗര്‍ഭിണിയാണെങ്കിലും കുത്തിവയ്പ് എടുക്കാന്‍ ഉപേക്ഷ കാണിക്കരുത്. ഈ കുത്തിവയ്പ് ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കില്ല.
കുത്തിവയ്പ് എടുക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണമില്ല. കുട്ടികള്‍ക്ക് പലപ്പോഴും മുഖത്താണ് കടിയേല്‍ക്കുക. അവരുടെ പൊക്കകുറവാണ് ഇതിനു കാരണം. തലച്ചോറിനടുത്ത സ്ഥലമായതിനാല്‍ കുട്ടികളുടെ വാക്‌സിനേഷന്‍ കര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പനി, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ അവസ്ഥകളില്‍ ഡോക്ടറുടെ സഹായം തേടണം.
വീട്ടില്‍ നായയെ പരിപാലിക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം. നായക്ക് കൃത്യസമയങ്ങളില്‍ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കണം. വീട്ടിലെ കുട്ടികളെ നായയുടെ അടുത്തിടപഴകാന്‍ അനുവദിക്കരുത്.
നിശ്ചിത ഇടവേളകളില്‍ കുത്തിവയ്പ് എടുത്താണ് റാബിസിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കുന്നത്. പണ്ട് പൊക്കിളിനു ചുറ്റുമുള്ള വേദനയേറിയ കുത്തിവയ്പാണ് നല്‍കിയിരുന്നത്. ഇന്ന് അതില്ല. കൈമുട്ടിനു മുകളില്‍ പേശിയിലാണ് കുത്തിവയ്പ് എടുക്കുന്നത് കടിച്ച ദിവസം, 3, 7, 14, 28 എന്നീ ദിവസങ്ങളിലായാണ് കുത്തിവയ്പ് നല്‍കുന്നത്. പേശികളില്‍ എടുക്കുന്നതിനു പകരം തൊലിപ്പുറത്തെടുക്കുന്ന ഐഡിആര്‍വി കടിച്ച ദിവസം 3, 7, 28 എന്നീ ദിവസങ്ങളിലാണ് എടുക്കുന്നത്. 90-ാം ദിവസം ബൂസ്റ്റര്‍ ഡോസും എടുക്കാം.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…