കാസർഗോഡ് : ക്യാംപസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയിൽ ഗവ.കോളജ് പ്രിൻസിപ്പൽ എൻ.രമയെ നീക്കാൻ നിർദേശം നൽകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിർദേശം നൽകി . കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതുമായി സംബന്ധിച്ച് നിർദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സംഭവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് കാസർഗോഡ് ഗവണ്‍മെന്റ് കോളജ് താൽക്കാലികമായി പൂട്ടി. സംഭവത്തിൽ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. കോളജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ചു എന്ന ആരോപണത്തിൽ എൻ.രമ നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു.
ക്യാംപസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി പറയാനെത്തിയെ വിദ്യാർത്ഥികൾക്കാണ് പ്രിൻസിപ്പലിലിൽ നിന്നും മോശം അനുഭവം ഉണ്ടായത്. സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ച പ്രിൻസിപ്പല്‍ കുട്ടികൾക്ക് ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…