അയോധ്യാക്കേസിൽ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. വഖഫ്ബോര്‍ഡിലെ 8 അംഗങ്ങളില്‍ 6 പേര്‍ പുനപരിശോധന നീക്കത്തെ നേരത്തെ എതിര്‍ത്തിരുന്നു. പുന:പരിശോധന ആവശ്യപ്പെട്ട അംഗം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി, പള്ളിക്കായി നിര്‍ദേശിച്ച ഭൂമി സ്വീകരിക്കുന്നതില്‍ തീരുമാനം പിന്നീടെടുക്കുമെന്നും ലക്നൗവിൽ ചേർന്ന യോഗത്തിൽ ബോർഡ് തീരുമാനമെടുത്തു.
പുന: പരിശോധന ഹര്‍ജി നല്‍കില്ലെന്ന് വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സുഫര്‍ ഫറൂഖി നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. എന്നാല്‍ മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പുന:പരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ സുന്നി വഖഫ് ബോര്‍ഡിനകത്തും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയർന്നു. പള്ളി പണിയാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിലും മുസ്‍ലിം സമുദായത്തിനകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് മുസ്‍ലിം വ്യക്തി നിയമ ബോർഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…