വിംഗ് കമാൻഡർ നമൻ സ്യാൽ
ദില്ലി : ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു. ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമാംശ് സ്യാൽ (37) ആണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയാണ്
ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസപ്രകടനത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 2:10-ഓടെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. പ്രദർശനം കണ്ടുകൊണ്ടിരുന്ന കാഴ്ചക്കാരുടെ മുന്നിൽ വെച്ചാണ് സിംഗിൾ-സീറ്റ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് തകർന്നുവീണത്. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിന് മുകളിൽ കട്ടിയുള്ള കറുത്ത പുക ഉയർന്നു.
പൈലറ്റ് പുറത്തേക്ക് തെറിച്ചോ എന്നതിനെക്കുറിച്ചോ, പൈലറ്റിൻ്റെ ആരോഗ്യനിലയെക്കുറിച്ചോ ആദ്യഘട്ടത്തിൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിരുന്നില്ല. പൈലറ്റ് അപകടത്തിൽ മരിച്ചതായി പിന്നീട് വ്യോമസേന സ്ഥിരീകരിക്കുകയായിരുന്നു
2001-ൽ കന്നിപ്പറക്കൽ നടത്തിയ ശേഷം 23 വർഷത്തെ ചരിത്രത്തിൽ തേജസ് വിമാനത്തിന് സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഇതിനുമുമ്പ്, 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വെച്ച് ഒരു തേജസ് വിമാനം തകർന്നിരുന്നു. ആ അപകടത്തിൽ പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് തെറിച്ച് രക്ഷപ്പെട്ടിരുന്നു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…