മലപ്പുറം: താനൂരിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായ കേസിൽ ദുരൂഹത നീക്കാനാകാതെ പോലീസ്. പെൺകുട്ടികളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ പോലീസ് പൂർണ്ണമായും വിശ്വസിക്കുന്നില്ല. പെൺകുട്ടികളോടൊപ്പം യാത്ര ചെയ്ത റഹീം അസ്ലമിനെ കുറിച്ചുള്ള അന്വേഷണം പോലീസ് മുംബൈയിലേക്കും വ്യാപിപ്പിക്കുകയാണ്. പെൺകുട്ടികൾ സലൂണിൽ എത്തിയത് യാദൃശ്ചികമായാണോ എന്ന് പരിശോധിക്കുകയാണ് ലക്‌ഷ്യം. സി എസ് ടി യിൽ പ്രവർത്തിക്കുന്ന മലയാളികൾ നടത്തുന്ന സലൂണിന് തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കും.
അതേസമയം കുട്ടികളെ നാടുവിടുന്നതിന് മറ്റാരോ പ്രേരണ നൽകിയിട്ടുണ്ട് എന്ന് തന്നെ പോലീസ് വിശ്വസിക്കുന്നു. ഒരു മാസം മാത്രം പരിചയമുള്ള റഹീം അസ്ലാമിനൊപ്പം പെൺകുട്ടികൾ യാത്രചെയ്യാൻ തീരുമാനിക്കാൻ സാധ്യത കുറവാണ്. മുംബൈയിൽ കുട്ടികൾക്ക് സഹായം ലഭിച്ചിട്ടുണ്ടാകാം. കുട്ടികൾക്ക് പണം കിട്ടിയതെങ്ങനെ എന്ന വിഷയത്തിലും അന്വേഷണം നടക്കും.
വിഷയത്തെ കുറിച്ച് കാര്യക്ഷമമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ സ്കൂൾ അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും സ്കൂൾ അധികൃതർ കത്ത് നൽകിയിട്ടുണ്ട്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…