കൊച്ചി : കലൂർ മാലപൊട്ടിക്കൽ കേസിലെ പ്രതി മറ്റൊരു മാല പൊട്ടിക്കൽ ശ്രമത്തിനിടയിൽ പോലീസ് വലയിൽ കുടുങ്ങി.തിരുവനന്തപുരം സ്വദേശിയായ അക്ബർ ഷായാണ് പിടിയിലായത്.ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം ദേശാഭിമാനി ബാങ്ക് റോഡ് ജംഗ്ഷനിൽ വച്ച് വൃദ്ധ ദമ്പതികളുടെ മാല പൊട്ടിച്ച് കടന്ന ഇയാളെ മൂന്നാം ദിവസമാണ് പോലീസ് പിടികൂടിയത്. പ്രതിയെ തിരിച്ചറിഞ്ഞത് നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം.
പ്രതിക്ക് എതിരെ നിലവിൽ പല സ്റ്റേഷനിലും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ഉടനെ സെൻട്രൽ എസിപി ജയകുമാർ നോർത്ത് സിഐ ബ്രിജു കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും നൂറോളം സിസിടി ക്യാമറകൾ പരിശോധിക്കുകയും ഇതിൽ നിന്ന് മുൻ കുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. മൂന്നാം ദിവസം രാത്രി സിസിടിസി നോക്കി പോലീസ് എസ്. ആർ.എം റോഡ് ഭാഗത്ത് എത്തിയിരുന്നു.
ഈ സമയം അതുവഴി പോകുന്ന സ്ത്രീയെ ഒരാൾ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം സിസിടിവി ദൃശ്യങ്ങളിൽ കണ്ട മോഷ്ടാവിൻ്റെ രൂപ സാദൃശ്യം തോന്നി ഇയാളെ തടഞ്ഞു നിറുത്തി. എന്നാൽ ഇയാൾ പോലീസിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കലൂരിൽ നിന്ന് പൊട്ടിച്ച മാല പ്രതി കഴിഞ്ഞ ഒരു മാസമായി താമസിക്കുന്ന എസ്.ആർ. എം റോഡിലെ റൂമിൽ നിന്ന് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…