കൊച്ചി: തീര സംരക്ഷണ സേനയ്‌ക്ക് കൊച്ചിയിൽ ആദ്യ ജെട്ടി. തീരസംരക്ഷണ സേനാ ഡയറക്ടർ ജനറൽ വി.എസ് പഠാനിയയാണ് ജെട്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. തീരസംരക്ഷണത്തിന് കൂടുതൽ കരുത്തേകാനായിട്ടാണ് മികച്ച സംവിധാനങ്ങളോട് കൂടി പുതിയ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. പുതിയ ജെട്ടി ആരംഭിച്ചതിലൂടെ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. എന്നാൽ കൊച്ചി തീരത്ത് കപ്പലുകളും ബോട്ടുകളും നിർത്തിയിടാൻ തീരസംരക്ഷണ സേനയ്‌ക്ക് സംവിധാനം ഇല്ലാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. നാവികസേനയുടെയും മറ്റും തുറമുഖങ്ങളെയാണ് ഇവർ ആശ്രയിച്ചിരുന്നത്.
അതേസമയം തീര സുരക്ഷ വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് മട്ടാഞ്ചേരിയിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് പുതിയ ജെട്ടി നിർമ്മിച്ചത്. ഇന്ധനവിതരണം, ക്രെയിൻ, ശുദ്ധജലം തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 2018 ൽ തുടങ്ങിയ നിർമ്മാണം കഴിഞ്ഞ മാർച്ചിലാണ് പൂർത്തിയാക്കിയത്. മാത്രമല്ല മിലിട്ടറി എൻജിനീയറിംഗ് സർവ്വീസിനായിരുന്നു നിർമ്മാണ ചുമതല. 220 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ജെട്ടിയുടെ ഇരുവശത്തുമായി കപ്പലുകളും ബോട്ടുകളും നിർത്തിയിടാം.
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…