India

‘ഈ പാപം തിരിച്ചറിയാൻ കഴിയാത്തത് ഹിന്ദു വംശത്തിന് കളങ്കമായി’; വെങ്കിടേശ്വര സ്വാമിയോട് മാപ്പ് പറഞ്ഞ് 11 ദിവസത്തേക്ക് പ്രായശ്ചിത്ത ദീക്ഷ സ്വീകരിച്ച് പവൻ കല്യാൺ

ഹൈദരാബാദ് : മുൻ സർക്കാർ ചെയ്ത തെറ്റിന് വെങ്കിടേശ്വര സ്വാമിയോട് ക്ഷമ പറഞ്ഞ് 11 ദിവസത്തേക്ക് പ്രായശ്ചിത്ത ദീക്ഷ സ്വീകരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. മൃഗക്കൊഴുപ്പ് ചേർന്ന നെയ്യ് ഉപയോഗിച്ചെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് പവൻ കല്യാണിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഒരു നീണ്ട കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. അതിൽ വെങ്കിടേശ്വര ഭഗവാനോട് ക്ഷമ പറഞ്ഞ് 11 ദിവസത്തേക്ക് പ്രായശ്ചിത്ത ദീക്ഷ എടുക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

‘അമൃത് തുല്യം എന്ന് കരുതുന്ന തിരുമല ലഡ്ഡു പ്രസാദം… പരമ പുണ്യമാണ്. മുൻകാല ഭരണാധികാരികളുടെ വികൃതമായ പ്രവണതകളുടെ ഫലമായി അശുദ്ധമായി. മൃഗാവശിഷ്ടങ്ങളാൽ മലിനമായിരിക്കുന്നു. തുറന്ന മനസ്സിന് മാത്രമേ അത്തരം പാപത്തിന് കീഴടങ്ങാൻ കഴിയൂ. തുടക്കത്തിലേ ഈ പാപം തിരിച്ചറിയാൻ കഴിയാത്തത് ഹിന്ദു വംശത്തിന് കളങ്കമാണ്. ലഡ്ഡു പ്രസാദത്തിൽ മൃഗാവശിഷ്ടങ്ങൾ ഉണ്ടെന്നറിഞ്ഞ നിമിഷം മനസ്സ് തകർന്നു. കുറ്റബോധം തോന്നുന്നു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പോരാടുന്ന ഞാൻ, അത്തരം കുഴപ്പങ്ങൾ തുടക്കത്തിൽ എന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന എല്ലാവരും കലിയുഗത്തിലെ ദേവനായ ബാലാജിയോട് ചെയ്ത ഈ അനീതിക്ക് പ്രായശ്ചിത്തം ചെയ്യണം. അതിന്റെ ഭാഗമായി ഞാൻ പാപപരിഹാര ദീക്ഷ നടത്താൻ തീരുമാനിച്ചു. 2024 സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ ഗുണ്ടൂർ ജില്ലയിലെ നമ്പൂരിലുള്ള ശ്രീ ദശാവതാര വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഞാൻ ദീക്ഷ സ്വീകരിക്കും. 11 ദിവസത്തെ ദീക്ഷ തുടർന്ന ശേഷം തിരുമല ശ്രീ വെങ്കിടേശ്വര സ്വാമിയെ ദർശിക്കും.

‘ദൈവമേ… കഴിഞ്ഞ ഭരണാധികാരികൾ നിന്നോട് ചെയ്ത പാപങ്ങൾ കഴുകിക്കളയാൻ എനിക്ക് ശക്തി നൽകണമേ’ എന്ന് ഞാൻ അപേക്ഷിക്കുന്നു. ദൈവത്തിൽ വിശ്വാസമില്ലാത്തവരും പാപഭയമില്ലാത്തവരും മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം സംവിധാനത്തിന്റെ ഭാഗമായ ബോർഡ് മെമ്പർമാർക്കും ജീവനക്കാർക്കും പോലും അവിടത്തെ പിഴവുകൾ കണ്ടുപിടിക്കാൻ കഴിയുന്നില്ല, അറിഞ്ഞാലും മിണ്ടുന്നില്ല എന്നതാണ് എന്റെ വേദന.

അന്നത്തെ പൈശാചിക ഭരണാധികാരികളെ അവർ ഭയപ്പെട്ടിരുന്നതായി തോന്നുന്നു. വൈകുണ്ഠധാമമായി കണക്കാക്കപ്പെടുന്ന തിരുമലയുടെ പവിത്രതയെയും അധ്യാപനത്തെയും മതപരമായ കർത്തവ്യങ്ങളെയും നിന്ദിക്കുന്ന മുൻകാല ഭരണാധികാരികളുടെ പെരുമാറ്റം ഹൈന്ദവ ധർമ്മം പിന്തുടരുന്ന എല്ലാവരെയും വേദനിപ്പിച്ചിട്ടുണ്ട്. ധർമ്മം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ധർമ്മം രക്ഷതി രക്ഷിതഃ” എന്നാണ് പവൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Anandhu Ajitha

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

7 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

7 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

7 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

10 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

11 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

12 hours ago