വയനാട് : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി മർദ്ദനത്തെ തുടർന്നായിരുന്നു. കേസിലെ മുഖ്യപ്രതിയായ സിൻജോ ജോൺസനാണ് അതിക്രൂരമായി സിദ്ധാർഥിനെ മർദ്ദിച്ചത് . കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുനേടിയ സിൻജോ ജോൺസൻ തന്റെ കരാട്ടെ ‘മികവ്’ സിദ്ധാർഥിൽ പ്രയോഗിക്കുകയായിരുന്നു എന്ന് പൊലീസ് .
കണ്ണില്ലാ ക്രൂരതയ്ക്ക് ഇരയാക്കിയപ്പോഴാണ് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥൻ മൃതപ്രായനായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമായത്. സിദ്ധാർഥനെ ആൾക്കൂട്ടവിചാരണ നടത്തുന്നതിനിടെ ചവിട്ടി താഴെയിട്ടതും വയറിനുമുകളിൽ തള്ളവിരൽപ്രയോഗം നടത്തിയതുമെല്ലാം സിൻജോയാണ്. ഇതെല്ലാം കാരണം ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥയിൽ സിദ്ധാർഥ് എത്തുകയും ചെയതു. ഒട്ടേറെത്തവണ അടിക്കുകയും മറ്റുള്ളവരെക്കൊണ്ട് നിർബന്ധിച്ച് അടിപ്പിക്കുകയുംചെയ്തത് സിൻജോയായിരുന്നു.ആള്‍ക്കൂട്ടവിചാരണ നടത്താനുള്ള പ്ലാനും സിന്‍ജോയുടേതായിരുന്നു.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…