കൊട്ടാരക്കര: ശ്വാസ തടസമുള്ള രോഗി പടികൾ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂർ കുറുമ്പാലൂർ അഭിത്ത് മഠത്തിൽ വി.രാധാകൃഷ്ണൻ (56) ആണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ മരിച്ചത്. രോഗിയെ ഐ.സി.യു.വിൽ നിരീക്ഷണത്തിലാക്കുകയോ വാർഡിലേക്ക് കൊണ്ടുപോകാൻ റാമ്പ് (ചരിവുള്ള നടപ്പാത) തുറന്നുനൽകുകയോ ചെയ്തില്ല എന്നാണ് ഉയരുന്ന പരാതി.
പടികൾ നടന്നുകയറേണ്ടിവന്നതാണ് പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നുകാട്ടി ബന്ധുക്കൾ ആശുപത്രി അധികൃതർക്കും പോലീസിലും പരാതി നൽകി. രാധാകൃഷ്ണന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് വെള്ളിയാഴ്ച രാത്രി ഒന്നരയോടെ മകനും അയൽവാസികളും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടി ഡോക്ടർ മരുന്ന് കുത്തിവയ്ക്കുകയും അഡ്മിറ്റാകാൻ പറഞ്ഞു.
എന്നാൽ, മെയിൽ വാർഡിൽ മുകൾനിലയിലായിരുന്നു. ഇവിടെ ലിഫ്റ്റ് ഇല്ല. വീൽചെയറിൽ ഇരുത്തി കൊണ്ടുപോകാൻ റാമ്പിനടുത്തെത്തിയെങ്കിലും പൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു. തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ താക്കോൽ കാണാനില്ലെന്നായിരുന്നു മറുപടി. രോഗി വാർഡിലേക്കുള്ള പടികൾ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മൃതദേഹം തിരിച്ചിറക്കുമ്പോൾപ്പോലും റാമ്പ് തുറന്നില്ല. പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ മൃതദേഹം ചുമന്നിറക്കുകയായിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…
ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി
തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിലായി. പ്രതികളെത്തിയ ഇന്നോവ കാറിന്റെ ഡ്രൈവർ അനീഷാണ് പിടിയിലായിരിക്കുന്നത്.…
തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം, വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം…
ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമെടുക്കാൻ വന്നതാകും അല്ലെ സഖാക്കളേ ?
തെലങ്കാന : ഇൻഡി സഖ്യത്തിന് പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കാൻ ഒരു മുഖമില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ…