ധാക്ക ; നൂറോളം പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിന് കാരണമായ വിവാദമായ സംവരണ നിയമം റദ്ദാക്കി ബംഗ്ലാദേശ് സുപ്രീംകോടതി. സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബംഗ്ലാദേശിൽ സംവരണ നിയമം നിലവിൽ വന്നതിന് പിന്നാലെ വിദ്യാർത്ഥി സംഘടനകളുടെ നേതത്വത്തിൽ വൻ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രക്ഷോഭകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ 114 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർണായകമായ ഇടപെടൽ.
തൊഴിൽ മേഖലയിൽ 93 ശതമാനം മെറിറ്റ് അധിഷ്ഠിതവും 5 ശതമാനം സംവരണം സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും 2 ശതമാനം സംവരണം ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ, തുടങ്ങിയ വിഭാഗക്കാർക്കുമായിരിക്കണമെന്നാണ് കോടതിയുടെ പുതിയ ഉത്തരവ്. അതേസമയം സംവരണ വിരുദ്ധ പ്രക്ഷോഭം കലാപസമാന സാഹചര്യത്തിൽ എത്തിയതോടെ ഞായർ, തിങ്കൾ ദിവസങ്ങളിൽ ബംഗ്ലാദേശ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. അവശ്യ സേവനങ്ങൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…