ദില്ലി: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മാതൃരാജ്യത്തേയ്‌ക്ക് തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എല്ലാ തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചും ഒഴിപ്പിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചും ജനങ്ങൾക്കൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതു വരെ ഒരു രാജ്യം പോലും ഇത്രയേറെ ആളുകളെ മറ്റൊരു രാജ്യത്തു നിന്നും ഒഴിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
‘നാലു കേന്ദ്രമന്ത്രിമാർ യുക്രൈനിന്റെ അയൽ രാജ്യങ്ങളിൽ പോയി ഒഴിപ്പിക്കലിന് നേതൃത്വം വഹിച്ചത് കൊണ്ടാണ് ഇന്ത്യയ്‌ക്ക് ഇത്രയധികം പേരെ യുദ്ധമുഖത്ത് നിന്നും തിരിച്ചെത്തിക്കാനായത്. ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിൽ ഇന്ത്യ നടത്തിയ ഒഴിപ്പിക്കൽ നടപടി മറ്റു രാജ്യങ്ങൾക്കും പ്രചോദനമായി. റഷ്യ- യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ്. നയതന്ത്രമാണ് എല്ലാ തർക്കങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങൾ. യുക്രൈനിലെ ബുച്ചയിൽ റഷ്യൻ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല നടത്തിയ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു’- അദ്ദേഹം പറഞ്ഞു.
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…
ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…
ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…