റഷ്യ- 34 പേരുമായി ഒരു യാത്രാവിമാനം കിഴക്കൻ റഷ്യയുടെ തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്തു, പൈലറ്റിൻ്റെ പിഴവാണ് വിമാനം നദിയിൽ ഇറക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോളാർ എയർലൈൻസിൻ്റെ സോവിയറ്റ് കാലഘട്ടത്തിലെ അന്റോനോവ് ആൻ -24 വിമാനമാണ് തണുത്തുറഞ്ഞ കോളിമ നദിയിൽ അടിയന്തിരമായി ലാൻഡ് ചെയ്യിപ്പിച്ചത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
പ്രാഥമിക അന്വേഷണത്തിൽ പൈലറ്റിൻ്റെ പിഴവാണ് കാരണമെന്ന് കണ്ടെത്തി. മുപ്പത് യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം വ്യാഴാഴ്ച പുലർച്ചെ കിഴക്കൻ റഷ്യയുടെ സാഖ റിപ്പബ്ലിക്കിൻ്റെ തലസ്ഥാനമായ യാകുത്സ്കിൽ നിന്നാണ് പറന്നുയർന്നത്.
വടക്ക്-കിഴക്കായി 1,100 കിലോമീറ്റർ സിറിയങ്കയായിരുന്നു യാത്രാ ലക്ഷ്യം. കിഴക്കൻ സൈബീരിയയിലെ തണുത്തുറഞ്ഞ കോളിമ നദിയുടെ മദ്ധ്യഭാഗത്താണ്വ വിമാനം നിർത്തിയത്. ഈ സമയത്ത് സിറിയങ്കയിലെ താപനില -40ഡിഗ്രി വരെ താഴ്ന്നിരുന്നു.
സാറ്റലൈറ്റുകളെ പോലും താഴെയിടാനുള്ളത്ര ശക്തി !! ഭയക്കേണ്ടതുണ്ടോ സൗരവാതത്തെ ?
ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…
കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…
ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്