Kerala

ഷെൻഹുവ15 യിൽ നിന്ന് രണ്ടാമത്തെ ക്രെയിൻ ഇന്നലെയും ഇറക്കാനായില്ല ! ഇന്ന് മുതൽ വൈകുന്ന ഓരോ ദിനവും ചൈനീസ് കമ്പനിക്ക് പിഴയായി നൽകേണ്ടത് 29 ലക്ഷത്തോളം രൂപ ; മുഖ്യമന്ത്രിയുടെ നാടറിയിച്ചുള്ള ഔദ്യോഗിക സ്വീകരണ പരിപാടിക്കായി കാത്തിരുന്ന് പാഴാക്കിയത് നിർണ്ണായക ദിനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിർമ്മാണ പ്രവർത്തികൾക്കാവശ്യമായ ക്രെയിനുമായി വന്ന ഷെൻഹുവ15 എന്ന ചൈനീസ് കപ്പലിൽ നിന്ന് രണ്ടാമത്തെ ക്രെയിൻ ഇന്നലെ വൈകിയും ബെർത്തിൽ ഇറക്കാനായില്ല. ഇന്നലെ രാവിലെയും വൈകുന്നേരവുമായി രണ്ടു ശ്രമങ്ങൾ നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ക്രെയിൻ ഇറക്കുന്നത് ഇന്നത്തേക്കു മാറ്റി. കൊണ്ടുവന്ന ഒരു ക്രെയിൻ വെള്ളിയാഴ്ച ഇറക്കിയിരുന്നു. ക്രെയിൻ ഇറക്കുന്ന പ്രവർത്തികൾ വൈകുന്നത് കോടികളുടെ നഷ്ടമാകും ഖജനാവിന് വരുത്തി വയ്ക്കുക.

ഗുജറാത്തിലെ മുന്ദ്രയിലും വിഴിഞ്ഞത്തും ക്രെയിനുകൾ ഇറക്കി ഒക്ടോബർ 21ന് കപ്പൽ ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു ചൈനീസ് കമ്പനിയുമായുള്ള ധാരണ. വൈകുന്ന ഓരോ ദിവസവും 25000 ഡോളർ അതായത് ഏതാണ്ട് ഇരുപത് ലക്ഷത്തി എൺപതിനായിരം രൂപ ചൈനീസ് കമ്പനിക്ക് പിഴയായി അടയ്ക്കണം. അതായത് ഇന്ന് മുതൽ പിഴ ചൈനീസ് കമ്പനിക്ക് നൽകണമെന്ന് സാരം. കാലാവസ്ഥ ഇന്നും അനുകൂലമായിരിക്കില്ല എന്നാണ് കരുതുന്നത്. ക്രെയിനുകൾ ഇറക്കുന്നിടത്തോളം ദിവസം കപ്പലിന് വിഴിഞ്ഞത്ത് തുടരേണ്ടിയും സർക്കാരിന് പിഴ അടയ്‌ക്കേണ്ടിയും വരും. 30 മീറ്റർ ഉയരമുള്ള ഷോർ ക്രെയിനുകളിൽ ഒരെണ്ണമാണ് വെള്ളിയാഴ്ച ഇറക്കിയത്. ഇവയ്‌ക്കൊപ്പമുള്ള 100 മീറ്റർ ഉയരമുള്ള വലിയ ക്രെയിനും മറ്റൊരു ഷോർ ക്രെയിനും ഇനി ഇറക്കണം. ക്രെയിനുകൾ ഇറക്കിയശേഷം കപ്പൽ 25-ഓടെ മടങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്.

ഒരു ക്രെയിൻ ബെർത്തിൽ ഇറക്കിയാൽ അടുത്ത ദിവസവും അതിൽ തുടർ ജോലികളുണ്ടാകും. അത് പൂർത്തീകരിച്ചാൽ മാത്രമേ അടുത്തത് ഇറക്കാൻ സാധിക്കൂ. കപ്പൽ എത്തിയപ്പോൾ തന്നെ ഇറക്കിയിരുന്നുവെങ്കിൽ കരാർ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ ക്രെയിനുകൾ ഇറക്കി കപ്പലിന് മടങ്ങാമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നാടറിയിച്ചുള്ള ഔദ്യോഗിക സ്വീകരണ പരിപാടിക്കായി എല്ലാം വൈകിപ്പിച്ചുവെന്നാണ് ആക്ഷേപം. ഇതിനിടെ കാലാവസ്ഥ പ്രതികൂലമായതോടെ മുൻധാരണകളെല്ലാം പൊളിഞ്ഞു. ബെർത്തിന് സമീപം അര മീറ്ററോളം ഉയരത്തിൽ തിരയടിക്കുന്നതും ശക്തമായ കാറ്റുമാണ് ക്രെയിൻ ഇറക്കൽ ജോലിക്ക് തടസ്സം നേരിടാൻ കാരണമായത്. ക്രെയിൻ ഇറക്കാൻ സാങ്കേതിക സഹായം നൽകേണ്ട ചൈനീസ് വിദഗ്ധരുടെ എമിഗ്രേഷൻ പ്രശ്‌നം പരിഹരിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായി തുടരുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ക്രെയിൻ ഇറക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചത്. ആറര മണിക്കൂറിന്റെ പരിശ്രമത്തിനൊടുവിൽ ഒമ്പതരയോടെ ക്രെയിൻ ബർത്തിലെത്തിച്ചു.100 മീറ്റർ ഉയരമുള്ള വലിയ ക്രെയിൻ ഇറക്കുന്നതിനു കൂടുതൽ സാങ്കേതിക സുരക്ഷ ആവശ്യമാണ്. കാലാവസ്ഥ അനുകൂലമായാലെ ഇതു സുരക്ഷിതമായി ബർത്തിലെത്തിക്കാനാവൂ.

Anandhu Ajitha

Recent Posts

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

9 mins ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

2 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

2 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

3 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

3 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

4 hours ago