ദില്ലി: പോക്സോ കേസിൽ പുരാവസ്തു തട്ടിപ് കേസിലെ പ്രതിയായ മോൺസൺ മാവുങ്കലിന് ജാമ്യം നല്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൺസനു എതിരായുള്ള ആരോപണങ്ങൾ എല്ലാം ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
പോക്സോ കേസ് കൂടാതെ , മൂന്ന് ലൈംഗിക പീഡന കേസുകളും മോൺസനു എതിരെ ഉണ്ട്. ഹൈക്കോടതി നേരത്തെ മോൻസൺ മാവുങ്കലിന് ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്.
പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് മോൺസൺ ആരോപിക്കുന്നത് . തന്നെ ജയിലില്‍ തന്നെ കിടത്തുന്നതിനായി ഉന്നത ഗൂഢാലോചനയാണ് നടക്കുന്നതെന്നും കേരള പൊലീസിൽ അടക്കം സ്വാധീനമുള്ള ഒരു വനിതയാണ് ഈ കേസുകൾക്ക് പിന്നിലെന്നും മോൻസൺ ആരോപിച്ചിരുന്നു. പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ മൊഴിയിൽ പൊരുത്തപ്പെടാൻ കഴിയില്ലെന്നും മോൺസൺ കോടതിയിൽ വാദിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് കൊച്ചി നോർത്ത് പൊലീസാണ് മോൺസനു എതിരെ കേസെടുതത്തു . തുടർ വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ‍്‍ദാനം ചെയ്തശേഷം കലൂരിലെ വീട്ടിൽ വച്ച് മോൺസൺ നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2019ൽ ആയിരുന്നു സംഭവം നടന്നത്.
കണ്ണീരോടെയല്ലാതെ ഈ കഥ നിങ്ങൾക്ക് കേൾക്കാനാകില്ല ! മക്കളുടെ വിശപ്പകറ്റാൻ ഏറ്റവും വിരൂപിയായ സ്ത്രീ എന്ന പേര് സ്വീകരിക്കേണ്ടി വന്ന…
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…