ആഗ്ര : പീഡനശ്രമം ചെറുത്ത 17കാരിയായ പെൺകുട്ടിയെ എട്ടു വയസ്സുള്ള സഹോദരന്‍റെ കൺമുൻപിൽ വച്ച് യുവാവ് മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷനു കീഴിലുള്ള നാഗാല പജാബ് ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം. 11–ാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. 22 കാരനായ അങ്കിത് കുമാറാണ് പ്രതി. സംഭവത്തിന് ശേഷം അങ്കിത് രക്ഷപ്പെട്ടു.
‘‘അയൽക്കാരനായ അങ്കിത് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി ഇതിനെ എതിർത്തതോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതി പല തവണ പെൺകുട്ടിയോട് വിവാഹ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ഇത് പെൺകുട്ടി നിരസിച്ചിരുന്നു.’’ – സഹോദരൻ പൊലീസിന് മുന്നിൽ മൊഴി നൽകി.
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊലപാതകം, ഭവനഭേദനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സഹോദരി കൺമുൻപിൽ തീ കത്തി മരിച്ചത് കണ്ടതിന്റെ ഞെട്ടലിൽ നിന്ന് സഹോദരൻ ഇതുവരെയും മോചിതനായിട്ടില്ല.
കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി
'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…
അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…
കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ