തിരുവനന്തപുരം : കഴിഞ്ഞ രണ്ട് ദിവസമായിപ്രതിഷേധത്തിലും കുറ്റപ്പെടുത്തലുകളും കൊണ്ട് എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരികയാണ് സഭ നടപടികൾ. ഇന്നും സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധവുമായെത്തിയിരുന്നു.ചോദ്യോത്തരവേള മുതൽ പ്രതിഷേധം ആരംഭിച്ചിരുന്നു.ഭരണകക്ഷി എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളും പ്രതിപക്ഷ എം എൽ എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ആണ് ചുമത്തിയത്.എംഎൽഎമാർക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാർക്ക് എങ്ങനെയാണ് നീതി കിട്ടുക എന്നാണ് വി ഡി സതീശൻ ചോദിക്കുന്നത്.ഒരു ഒത്തുതീർപ്പിനും ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം ഇല്ലെന്നും വി ഡി സതീശൻ വ്യതമാക്കി.
അതേസമയം കെ കെ രമയുടെ പരാതിയിൽ ഇതുവരെ കേസെടുത്തില്ലെന്ന് സതീശൻ പറഞ്ഞു. ഇനി സർക്കാർ പരിപാടികളോട് സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ദാർഷ്ട്യം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇന്ന് ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാനാകാതെ സഭ പിരിയുകയായിരുന്നു. ഇനി തിങ്കളാഴ്ചയാണ് സഭ വീണ്ടും ചേരുക. എന്നാൽ സഭ ചേരുമ്പോഴും സ്ഥിതി മറിച്ചാകില്ലെന്ന് ഉറപ്പാണെന്നും സതീശൻ വ്യക്തമാക്കി.
ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…
ഭാരതം മുന്നേറുന്നു ! ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം
വയനാട്: മാനന്തവാടി തലപ്പുഴയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ.…
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന്…
അന്തവും കുന്തവുമറിയാതെ ശാസ്ത്രലോകം കുഴങ്ങിയത് നീണ്ട 25 വർഷം ! ഒടുവിൽ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…