ജയ്പൂര്‍: ഊട്ടിയിലെ കൂനൂരിൽ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ്ങിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇക്കാര്യം അറിയിച്ചത്.
ഡിസംബര്‍ എട്ടിനാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിഖ, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ്ങ് ഉള്‍പ്പടെ 13 പേര്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ സഹപൈലറ്റായിരുന്നു കുല്‍ദീപ് സിങ്ങ്. രാജസ്ഥാനിലെ ജുന്‍ജുവു ജില്ലയിലെ ഗദ്രാനാ സ്വദേശിയായിരുന്നു കുല്‍ദീപ്.
ജനറൽ ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും കുല്‍ദീപിനും പുറമെ ബ്രിഗേഡിയര്‍ എല്‍എസ് ലിഡര്‍, ലഫ്റ്റനന്റ് കേണല്‍ എച്ച് സിംഗ്, വിങ് കമാന്‍ഡര്‍ പിഎസ് ചൗഹാന്‍, ജെഡബ്ല്യുഒ ദാസ്, ജെഡബ്ല്യുഒ പ്രദീപ് എ, ഹവില്‍ദാര്‍ സത്പാല്‍, നായിക് ഗുര്‍സേവക് സിംഗ്, നായിക് ജിതേന്ദര്‍, ലാന്‍സ് നായിക് വിവേക്, എല്‍. എസ് തേജ എന്നിവര്‍ക്കും ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…