നഫീഖ്, റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ ഷഹ്‌റാമത്ത്,റഹ്‌മത്ത്
കോഴിക്കോട് : ട്രെയിനിലെ തീവെപ്പിന് പിന്നാലെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യാത്രക്കാരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മരിച്ച കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി റഹ്‌മത്ത്, സഹോദരിയുടെ മകള്‍ ഷഹ്‌റാമത്ത്, നഫീഖ് എന്നിവരുടെ ഇന്‍ക്വസ്റ്റാണ് പൂര്‍ത്തിയായത്. അതെ സമയം ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്.
റഹ്‌മത്തിന്റെയും നൗഫീഖിന്റെയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല. ഇരുവരുടെയും തലയ്ക്ക് പിന്നില്‍ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട് . ഈ പരിക്ക് ട്രെയിനില്‍ നിന്ന് വീണ സമയത്ത് പറ്റിയതാനാകാനാണ് സാധ്യത. ഇവരെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതാണോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
കോഴിക്കോട് ചാലിയം സ്വദേശിയായ സഹോദരിയുടെ മകളെ കൂട്ടികൊണ്ട് വരാനാണ് റഹ്‌മത്ത് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്നത്. കുട്ടിയുമായി തിരികെ കണ്ണൂരിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയായിരുന്നു സംഭവം. ഇവരുടെ ഒപ്പമുണ്ടായിരുന്ന റാസിഖിനും ട്രെയിനിലെ തീവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.
കണ്ണൂര്‍ പട്ടാന്നൂര്‍ സ്വദേശിയാണ് മരിച്ച നൗഫീഖ്. മലപ്പുറത്ത് നോമ്പുതുറ കഴിഞ്ഞ് മടങ്ങിയതായിരുന്നു. ഇയാൾക്ക് ഒന്നരവയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…
ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ…
ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…
കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…
ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി